കുവൈത്തിൽ വൻ എണ്ണ ചോർച്ച: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഓയിൽ കമ്പനി

0
2735

കുവൈത് സിറ്റി: രാജ്യത്ത് ഉണ്ടായ വൻ എണ്ണ ചോർച്ചയെ തുടർന്ന് കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ചോർച്ചയുണ്ടായത്. ഇതേ തുടർന്ന് കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡെപ്യൂട്ടി സിഇഒയും കുവൈറ്റ് ഓയിൽ കമ്പനി വക്താവുമായ ഖുസായ് അൽ അമർ പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടസ്ഥലത്ത് വിഷവാതകങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ചോർച്ചയുടെ ഫലമായി പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അൽ അമർ സ്ഥിരീകരിച്ചു. കുവൈറ്റ് ഓയിൽ കമ്പനിയിലെ ബന്ധപ്പെട്ട സംഘങ്ങൾ സ്ഥലത്തുണ്ടെന്നും കമ്പനിയിൽ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപകട സ്ഥിതി കൈകാര്യം ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു. ഗൾഫിലെ രാജ്യത്തിന്റെ തെക്കൻ ജലത്തിൽ ഉണ്ടായ അസംസ്‌കൃത എണ്ണ ചോർച്ച തടയുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള ശ്രമത്തിലാണ് കുവൈറ്റ് അധികൃതർ എന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കുവൈറ്റിന്റെ തെക്കൻ റാസ് അൽ-സൂർ പ്രദേശത്തിന് സമീപം എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കാൻ അടിയന്തര എണ്ണ സംഘങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ”കുവൈറ്റിന്റെ എണ്ണ മേഖലാ വക്താവ് സെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിനെ ഉദ്ധരിച്ച് പ്രസ്താവന പറഞ്ഞു. “വൈദ്യുതി, ജല പ്ലാന്റുകൾ സുരക്ഷിതമാക്കുകയും എണ്ണ ചോർച്ച പൂർണ്ണ നിയന്ത്രണത്തിലാക്കുകയും ചെയ്താൽ സമീപത്തെ ബീച്ചുകൾ വൃത്തിയാക്കുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക