എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിലെ കണ്ണിയോ?; ചർച്ച വീണ്ടും സജീവമാകുന്നു, അറബ് പണ്ഡിതരുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായം ഇങ്ങനെ, കുടുംബ പരമ്പര ചാർട്ട് പ്രസിദ്ധീകരിച്ച് മാധ്യമങ്ങൾ

0
7811

ലണ്ടൻ: 96-ആം വയസ്സിൽ എലിസബത്ത് രാജ്ഞി രണ്ടാമൻ മരിച്ച ശേഷം മുഹമ്മദ് നബി (സ) വരെയുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വംശപരമ്പരയുടെ ചർച്ച വീണ്ടും സജീവമായി. 1986 ൽ ബ്രിട്ടീഷ് രാജകീയ സ്വത്തുക്കൾ ട്രാക്ക് ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ബ്രിട്ടീഷ് ബോഡിയായ “ബർക്ക് ബെർഗ്” ആണ് ബ്രിട്ടീഷ് രാജകുടുംബത്തിന് മുഹമ്മദ് നബിയുടെ വംശപരമ്പരയുമായി ബന്ധമുണ്ടെന്ന് അവകാശവാദം ആദ്യമായി ഉയർത്തിയത്. പിന്നീട് ചൂടാറിയ ചർച്ച രാജ്ഞിയുടെ മരണത്തോടെ ഇപ്പോൾ വീണ്ടും അറബ് ലോകത്തും മാധ്യമങ്ങളിലും ചൂടുപിടിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എലിസബത്ത് രണ്ടാമൻ മുഹമ്മദ് നബിയുടെ പിൻഗാമിയാണെന്നാണ് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നതെന്ന്, ബ്രിട്ടീഷ് പത്രമായ “ഡെയ്‌ലി മെയിൽ” റിപ്പോർട്ട് ചെയ്യുന്നു. എലിസബത്ത് രണ്ടാമൻ മുഹമ്മദ് നബിയുടെ പിൻഗാമിയാണ്, 43 തലമുറകളിലൂടെ ഇത് അവിടെ എത്തുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്‌പെയിനിലെ വംശാവലി രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം. ആദ്യകാല, മധ്യകാലഘട്ടങ്ങൾ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

പ്രവാചകനിലേക്ക് എത്തുന്ന രാജ്ഞിയുടെ വംശപരമ്പരയെ കണ്ടെത്തി, കണ്ടെത്തലുകൾ അനുസരിച്ച്, എലിസബത്ത് രണ്ടാമന്റെ രാജവംശം പതിനാലാം നൂറ്റാണ്ടിൽ കേംബ്രിഡ്ജ് പ്രഭുവിലൂടെ മധ്യകാല മുസ്‌ലിം സ്പെയിനിലൂടെ കടന്നുപോകുന്നുവെന്നും പ്രവാചക പുത്രി ഫാത്വിമയിലേക് എത്തുന്നുവെന്നും ഒരു മൊറോക്കൻ പത്രത്തെ ഉദ്ധരിച്ച്”ഡെയ്‌ലി മെയിൽ” പറയുന്നു. രാജ്ഞിയുടെ കുടുംബബന്ധം മുഹമ്മദ് നബയിലേക്ക് എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 1986-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന് ബർക്ക് ബെർഗിന്റെ പബ്ലിഷിംഗ് ഡയറക്ടർ കത്തെഴുതിയിരുന്നു. ഈ ബന്ധം അംഗീകരിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തുമെന്നും, പ്രവാചകൻ മുഹമ്മദ് നബിയുടെ രക്തം രാജ്ഞിയുടെ സിരകളിൽ ഒഴുകുന്നുവെന്ന് പല ബ്രിട്ടീഷുകാർക്കും അറിയില്ലെന്നും അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പ് തന്റെ ജന്മനാടായ സെവില്ലെയിൽ നിന്ന് പലായനം ചെയ്ത “സിദ” എന്ന മുസ്‌ലിം രാജകുമാരിയിൽ നിന്നാണ് രാജ്ഞിയുടെ പരമ്പര ആരംഭിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ വിശ്വസിച്ച് പോരുന്നു.

സെവില്ലയിലെ രാജാവ് അൽ മുഅതമിദ് ഇബ്ൻ അബ്ബാദിന്റെ നാലാമത്തെ ഭാര്യയായിരുന്നു സിദ. അവർ “സഞ്ചോ” എന്ന് പേരുള്ള ഒരു മകനെ പ്രസവിച്ചു, അദ്ദേഹത്തിന്റെ പിൻഗാമി പിന്നീട് 11-ആം നൂറ്റാണ്ടിൽ കേംബ്രിഡ്ജ് പ്രഭുവിനെ വിവാഹം കഴിച്ചു, എന്നാൽ ബ്രിട്ടീഷ് മാസികയായ ദി സ്‌പെക്ടേറ്റർ, സിദയുടെ പരമ്പരയിൽ സംശയം പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നും പറയുന്നു. ഉമയ്യദിന്റെ ഭരണാധികാരികളിൽ ഒരാളിൽ നിന്നാകാം സിദയുടെ പരമ്പര ആരംഭിക്കുന്നതെന്നും ദി സ്പെക്ടറേറ്റർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

മുസ്‌ലിംകൾ അധിനിവേശത്തിലായിരുന്ന കാലത്ത് ഉയർന്നുവന്ന തീവ്രവാദ കാഴ്ചപ്പാടുകളോടുള്ള പ്രതികരണത്തിൽ, ഈജിപ്തിലെ മുൻ ഗ്രാൻഡ് മുഫ്തി ഡോ. അലി ഗോമ, എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛൻ പ്രവാചകന്റെ കുടുംബത്തിൽ നിന്നുള്ളയാളാണെന്ന് വിശ്വസിക്കുന്നുണ്ട്.

എലിസബത്ത് രാജ്ഞി എന്ത് കൊണ്ട് മുസ്‌ലിമായില്ല എന്നും അദ്ദേഹം വിശദീകരിച്ചു. രാജ്ഞിയുടെ മുത്തച്ഛൻ സമ്മർദ്ദവും അടിച്ചമർത്തലും കാരണം ഇസ്‌ലാം ഉപേക്ഷിച്ചതാണ്. സ്‌പെയിനിലെ മൗരിഷ് മുസ്‌ലിംകൾക്ക് സംഭവിച്ചതുപോലെ, അക്കാലത്ത് യൂറോപ്പിൽ തുടരാൻ ഒരു മുസ്‌ലിം പോലും ഉണ്ടായിരുന്നില്ലെന്ന് ഈജിപ്തിലെ മുൻ ഗ്രാൻഡ് മുഫ്തി ഡോ: അലി ഗോമ വിശദീകരിച്ചു.

അവലംബം: ഇവിടെ ക്ലിക്ക് ചെയ്യുക