റിയാദ്: മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്. സഊദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (ജിസിഎഎം) ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ (ജിസിസി) ഇലക്‌ട്രോണിക് മീഡിയ ഉദ്യോഗസ്ഥ സമിതിയും സംയുക്തമായാണ് നെറ്റ്‌ഫ്ലിക്സിനെതിരെ രംഗത്തെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നെറ്റ്ഫ്ലിക്‌സിനോട് ലംഘന ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് സഊദിയുടെ അധ്യക്ഷതയിലുള്ള സമിതി ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയിൽ സമിതി ആവശ്യപ്പെട്ടു.
നെറ്റ്ഫ്ലിക്സ് ജിസിസി രാജ്യങ്ങളിൽ, മീഡിയ ഉള്ളടക്ക നിയന്ത്രണം ലംഘിക്കുന്ന ഉള്ളടക്കങ്ങളും വിഷ്വലുകളും സംപ്രേക്ഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആവശ്യം. കൂടാതെ, നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകൾ ഇസ്‌ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ ലക്ഷ്യമാക്കിയുള്ള, ലംഘന പരിപാടികളും അടങ്ങിയ ഉള്ളടക്കം നീക്കം ചെയ്യാനും സമിതി ആവശ്യപ്പെട്ടു. ലംഘന ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് തുടരുകയാണെങ്കിൽ, GCAM-ഉം GCC-യിലെ ഇ-മീഡിയ കമ്മിറ്റിയും എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് സ്ഥിരീകരിച്ചു.
ലംഘനം നടത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനോ രാജ്യത്തിനുള്ളിൽ ഒഴിവാക്കാനോ നെറ്റ്ഫ്ലിക്സിന് സമയപരിധി നൽകിയിട്ടുണ്ടെന്ന് സഊദി ഓഡിയോവിഷ്വൽ മീഡിയ കമ്മീഷൻ സിഇഒ ഇസ്‌റ അസിരി വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് സാഹചര്യം അടിയന്തിരമായി ശരിയാക്കാൻ കമ്പനിക്ക് സമയപരിധി നൽകിയതായി അസിരി വെളിപ്പെടുത്തി.
സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ഏറെ ശ്രദ്ധേയമായ നെറ്റ്ഫ്ലിക്സ് അതിന്റെ പ്രോഗ്രാമുകളിൽ സിനിമാറ്റിക് കവറിൽ കുട്ടികൾക്കിടയിൽ സ്വവർഗരതി പ്രോത്സാഹിപ്പിച്ചതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.
നേരത്തെ യൂ ട്യൂബിനെതിരെയും ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ എന്നിവ സംയുക്തമായി രംഗത്തെത്തിയിരുന്നു. മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ സംപ്രേഷണം ചെയ്തതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, മണിക്കൂറുകൾക്കകം യൂട്യൂബ് ഇത് പിൻവലിച്ച് രംഗത്തെത്തിയിരുന്നു.
അനുചിതമായ പരസ്യങ്ങൾ നൽകിയവരുടെ അകൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി യൂട്യൂബ്
മൂല്യങ്ങൾക്ക് നിരക്കാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ “യുട്യൂബ്” ന് സഊദി നിർദേശം