മക്ക: തീർത്ഥാടകർക്ക് ആചാരങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ എന്ന ലക്ഷ്യത്തോടെ മക്കയിൽ കനത്ത മഴയിൽ തീർഥാടകർക്ക് കുടകൾ വിതരണം ചെയ്തു.
സന്ദർശകരെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സേവനങ്ങളുടെ ഭാഗമാണ് കുട വിതരണമെന്ന് സാമൂഹിക സന്നദ്ധ മാനുഷിക സേവന ഏജൻസിയുടെ ജനറൽ അസിസ്റ്റന്റ് ഖാലിദ് ബിൻ ഫഹദ് അൽ ഷാൽവി പറഞ്ഞു.
മസ്ജിദുൽ ഹറമിലേക്കുള്ള സന്ദർശകർക്ക് അവരുടെ ആചാരങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അനുവദിക്കുന്നതിന് ഇരു ഹറം കാര്യാലയ പ്രസിഡന്റായ അബ്ദുൾറഹ്മാൻ അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാമുകളും സേവനങ്ങളും നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സേവനങ്ങൾക്കായി 200ലധികം സൂപ്പർവൈസർമാരെയും 4,000 സ്ത്രീ പുരുഷ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്. കൂടാതെ മഴയെ നേരിടാൻ 500ലധികം ഉപകരണങ്ങൾ പരിസ്ഥിതി സംരക്ഷണ ഏജൻസി വഴി ഉപയോഗിച്ചു വരികയാണ്.
പ്രാർത്ഥനാ സ്ഥലങ്ങൾ, പ്രവേശന കവാടങ്ങൾ, പുറത്തുകടക്കലുകൾ, കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണം എന്നിവ മഴയെ നേരിടാൻ സജ്ജമാണെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ സേവനങ്ങൾക്കും നേട്ടങ്ങൾക്കും നേതൃതം നൽകുന്ന ജനറൽ പ്രസിഡന്റിന്റെ അസിസ്റ്റന്റ് അഹമ്മദ് ബിൻ ഒമർ ബിലാമാഷ് പറഞ്ഞു.