ശിരോവസ്ത്ര നിരോധനം മൗലികവകാശ വിരുദ്ധം: ഇസ്‌ലാഹി സെന്റർ

ജിദ്ദ: മുസ്‌ലിം പെൺകുട്ടികൾക്ക് അവരുടെ മതപരമായ വേഷം ധരിക്കുവാനുള്ള സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട്  കർണ്ണാടക ഹൈക്കോടതി നടത്തിയ വിധി ഏറെ ദൗർഭാഗ്യകരമാണെന്നും, മുസ്‌ലിം പെൺകുട്ടികളുടെ മതകീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ (കെ.എന്‍.എം) സഊദി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ്‌ പ്രതിഷേധ ക്കുറിപ്പിൽ അറിയിച്ചു.


സ്ത്രീകളുടെ ശിരോവസ്ത്രധാരണം ഇസ്‌ലാമിൽ മതപരമായ അനിവാര്യതയല്ല എന്ന കോടതിയുടെ നീരീക്ഷണം ദൗര്‍ഭാഗ്യകരമാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ അധ്യാപനങ്ങളും സ്ത്രീകളുടെ ഹിജാബ് നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പ്രമാണങ്ങളെ തെറ്റായി വായിക്കുകയും വ്യാഖ്യാനിക്കുകയും അതിനനുസരിച്ച് വിധി പ്രസ്താവിക്കുകയും ചെയ്യുന്ന രീതി നീതിപീഠങ്ങള്‍ക്ക് അഭികാമ്യമല്ല.


രാജ്യത്തെ ഏതൊരു മുസ്‌ലിം പെൺകുട്ടിക്കും ലഭിക്കേണ്ട മൗലീകാവകാശത്തെ ഹനിക്കുന്നതാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി. വിശ്വാസത്തിലും ഭാഷയിലും സംസ്‌കാരത്തിലും ഭക്ഷണ രീതികളിലും വൈവിധ്യം വെച്ചുപുലർത്തുന്ന ഇന്ത്യൻ ജനതയിൽ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ഇത്തരം വിധികള്‍ ചെയ്യുക. സ്ത്രീകളുടെ ശിരോവസ്ത്ര നിരോധന വിധിയെ സംബന്ധിച്ച നീതിപൂര്‍വ്വകമായ പുനരാലോചനക്ക് നീതിപീഠം തയ്യാറകണമെന്നും ഇസ്‌ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.രാജ്യത്തെ ഏതൊരു മുസ്‌ലിം പെൺകുട്ടിക്കും ലഭിക്കേണ്ട മൗലീകാവകാശത്തെ ഹനിക്കുന്നതാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി.

വിശ്വാസത്തിലും ഭാഷയിലും സംസ്‌കാരത്തിലും ഭക്ഷണ രീതികളിലും വൈവിധ്യം വെച്ചുപുലർത്തുന്ന ഇന്ത്യൻ ജനതയിൽ ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ഇത്തരം വിധികള്‍ ചെയ്യുക. സ്ത്രീകളുടെ ശിരോവസ്ത്ര നിരോധന വിധിയെ സംബന്ധിച്ച നീതിപൂര്‍വ്വകമായ പുനരാലോചനക്ക് നീതിപീഠം തയ്യാറകണമെന്നും ഇസ്‌ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.