റിയാദ്: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വിജയകരമായ ചില മെഡിക്കൽ പരിശോധനകൾക്ക് ശേഷം ബുധനാഴ്ച റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി വിട്ടതായി റോയൽ കോടതി അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെഡിക്കല്‍ പരിശോധനകള്‍ക്കും പേസ്‌മേക്കര്‍ ബാറ്ററി മാറ്റുന്നതിനുമായാണ് റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ രാജാവിനെ പ്രവേശിപ്പിച്ചിരുന്നത്. ഏതാനും ദിവസം വിശ്രമത്തിലായിരിക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഇന്ന് രാവിലെയാണ് മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നത്. കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. രാജാവ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടന്ന് വരുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു.
വീഡിയോ കാണാം👇
ചിത്രങ്ങൾ 👇