<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Web Desk Archives - Malayalampress</title>
	<atom:link href="https://malayalampress.com/category/web-desk/feed/" rel="self" type="application/rss+xml" />
	<link>https://malayalampress.com/category/web-desk/</link>
	<description></description>
	<lastBuildDate>Thu, 07 May 2026 07:30:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>
	<item>
		<title>മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</title>
		<link>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/</link>
					<comments>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 07:30:43 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=129088</guid>

					<description><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്‍ ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്‍മോഹന്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്&#x200d; കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്&#x200d; ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്&#x200d;മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്&#x200d;മോഹന്റെ സഹോദരിയുടെ ഭര്&#x200d;ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്&#x200d; കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്&#x200d; ശാന്തിയെ ജഗന്&#x200d;മോഹന്&#x200d; കാണുകയായിരുന്നു. തുടര്&#x200d;ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്&#x200d; ഉണ്ടായിരുന്നതിനാല്&#x200d; മരണത്തില്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല.</p>
<p>എന്നാല്&#x200d; കഴുത്തില്&#x200d; അസ്വാഭാവിക പാടുകള്&#x200d; കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താന്&#x200d; തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; മൃതദേഹം ഇടുക്കി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; എത്തിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി. തുടര്&#x200d;ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.</p>
<p>ഇതിനിടെ രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നതായി ശാന്തി പറഞ്ഞതായി ജഗന്&#x200d;മോഹന്&#x200d; പൊലീസിനോട് പറഞ്ഞു. തിങ്കഴാഴ്ച താന്&#x200d; ഇല്ലാത്ത സമയം രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നിരുന്നുവെന്നും ആണി ചോദിച്ചിരുന്നുവെന്നും ജഗന്&#x200d;മോഹന്&#x200d; പറഞ്ഞു. താന്&#x200d; വന്ന ശേഷം ആണി കൊടുത്താല്&#x200d; മതിയെന്ന് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീട്ടില്&#x200d; എത്തിയപ്പോള്&#x200d; ശാന്തിയെ മുറിയില്&#x200d; അബോധാവസ്ഥയില്&#x200d; കണ്ടെത്തുകയായിരുന്നുവെന്നും ജനന്&#x200d;മോഹന്&#x200d; പറഞ്ഞു. </p>
<p>സംശയം തോന്നിയ പൊലീസ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെ രാമകൃഷ്ണന്&#x200d; കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്&#x200d; തോര്&#x200d;ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാമകൃഷ്ണന്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</title>
		<link>https://malayalampress.com/2026/05/07/support-of-mlas/</link>
					<comments>https://malayalampress.com/2026/05/07/support-of-mlas/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 01:28:29 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=129058</guid>

					<description><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്‍ ഇന്ന് കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്‍ പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്‍ വി ഡി സതീശന്‍. ഇന്നലെ രാവിലെ മുതല്‍ ആലുവയിലെ വീട്ടിലിരുന്ന് എം എല്‍ എമാരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്‍ എ. ടി ജെ വിനോദും തൃക്കാക്കരയില്‍ നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/support-of-mlas/">എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്&#x200d; ഇന്ന് കോണ്&#x200d;ഗ്രസ്സ് എം എല്&#x200d; എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്&#x200d; പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്&#x200d; വി ഡി സതീശന്&#x200d;. ഇന്നലെ രാവിലെ മുതല്&#x200d; ആലുവയിലെ വീട്ടിലിരുന്ന് എം എല്&#x200d; എമാരുമായി നിരന്തര സമ്പര്&#x200d;ക്കത്തിലായിരുന്നു അദ്ദേഹം.</p>
<p>രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്&#x200d; എ. ടി ജെ വിനോദും തൃക്കാക്കരയില്&#x200d; നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. എറണാകുളം ജില്ലയില്&#x200d; ഡി സി സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ് മാത്രമാണ് സതീശനെ പിന്തുണക്കാനുള്ളതെന്ന പ്രചാരണത്തിനിടെയാണ് ഇരുവരും സതീശന്റെ വീട്ടിലെത്തിയത്. നിരവധി എം എല്&#x200d; എമാര്&#x200d; ഫോണിലും ആശയവിനിമയം നടത്തി. 25ലേറെ എം എല്&#x200d; എമാര്&#x200d; സമ്പര്&#x200d;ക്കത്തിലാണെന്നും അവര്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നുമാണ് സതീശനോടടുത്ത കേന്ദ്രങ്ങള്&#x200d; പറയുന്നത്.</p>
<p>എ ഐ സി സി നിരീക്ഷകര്&#x200d; പരസ്യമായി അഭിപ്രായം ചോദിച്ചാല്&#x200d; വി ഡി സതീശനെ പിന്തുണക്കാന്&#x200d; ഭൂരിപക്ഷം എം എല്&#x200d; എമാര്&#x200d;ക്കും സാധിക്കാത്ത തരത്തില്&#x200d; ഗ്രൂപ്പ് സമവാക്യങ്ങള്&#x200d; കോണ്&#x200d;ഗ്രസ്സില്&#x200d; ഇപ്പോഴും ശക്തമായി നിലനില്&#x200d;ക്കുകയാണ്. എന്നാല്&#x200d; രഹസ്യമായി അഭിപ്രായം ചോദിച്ചാല്&#x200d; ഭൂരിപക്ഷം എം എല്&#x200d; എമാരും സതീശന്&#x200d; മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പറയാനുള്ള സാധ്യത നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p> യു ഡി എഫ് നേടിയ വിജയത്തില്&#x200d; വി ഡി സതീശനുള്ള പങ്ക് സംബന്ധിച്ച് എം എല്&#x200d; എമാര്&#x200d;ക്കാര്&#x200d;ക്കും രണ്ടഭിപ്രായമില്ലെങ്കിലും എല്ലാവരും ഓരോ ഗ്രൂപ്പ് ചേരികളില്&#x200d; നില്&#x200d;ക്കുന്നതിനാല്&#x200d; ഗ്രൂപ്പ് ലീഡര്&#x200d;മാരോട് കൂറുപുലര്&#x200d;ത്താന്&#x200d; ബാധ്യസ്ഥരുമാണ്. സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയവേളയില്&#x200d; തങ്ങളുടെ വിശ്വസ്തര്&#x200d;ക്ക് വിജയസാധ്യതയുള്ള സീറ്റുകള്&#x200d; ഉറപ്പിക്കാന്&#x200d; കെ സി വേണുഗോപാലും വി ഡി സതീശനും തീവ്രശ്രമം നടത്തിയതിന്റെ ഫലമായി സീറ്റ് കിട്ടിയവരാണ് പലരും.</p>
<p>ഡല്&#x200d;ഹിയില്&#x200d; നടന്ന സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയ ചര്&#x200d;ച്ചകളില്&#x200d; ഏറ്റവുമധികം തിരിച്ചടിയേറ്റത് വി ഡി സതീശനായിരുന്നു. ഹൈക്കമാന്&#x200d;ഡുമായി അടുത്തുനില്&#x200d;ക്കുന്ന കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ അജന്&#x200d;ഡ നടപ്പിലാക്കിയപ്പോള്&#x200d; വി ഡി സതീശന്റെ പട്ടികയിലുണ്ടായിരുന്ന പലരുടെയും പേര് വെട്ടിപ്പോയി. </p>
<p>സതീശന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ മുഹമ്മദ് ഷിയാസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയ കൊച്ചി സീറ്റാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം തനിക്ക് അനുകൂലമാക്കാന്&#x200d; മറ്റു വഴികളുണ്ടെന്ന ബോധ്യം ഒന്നുകൊണ്ട് മാത്രമാണ് സീറ്റിന്റെ പേരില്&#x200d; കലഹിക്കാതെ സതീശന്&#x200d; ഒത്തുതീര്&#x200d;പ്പിന് വഴങ്ങിയത്.</p>
<p>എന്നാല്&#x200d; സതീശനെ തഴഞ്ഞാല്&#x200d; അണികള്&#x200d; തെരുവിലിറങ്ങുമെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്&#x200d;ഡിന് ലഭിച്ചിട്ടുണ്ട്. വി ഡി സതീശന് എറണാകുളം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ചൊവ്വാഴ്ച ലഭിച്ച സ്വീകരണം ഇതിന്റെ ഉദാഹരണം മാത്രമായിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്&#x200d; തെരുവിലിറങ്ങി സമരം നടത്തുമെന്ന് സ്വീകരണത്തിനെത്തിയവര്&#x200d; തുറന്നടിച്ചത് അണികളുടെ വികാരം അണപൊട്ടുമെന്നതിന്റെ വ്യക്തമായ സൂചനയായി. </p>
<p>ഇന്നലെ പറവൂരില്&#x200d; നല്&#x200d;കിയ സ്വീകരണത്തിലും ഇതേ രംഗങ്ങളുടെ ആവര്&#x200d;ത്തനമുണ്ടായി. പ്രവര്&#x200d;ത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്&#x200d; നേതൃത്വം തീരുമാനിച്ചാല്&#x200d; ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പാര്&#x200d;ലിമെന്റ്അംഗത്വം രാജിവെക്കുമ്പോള്&#x200d; ആലപ്പുഴ ലോക്‌സഭാ സീറ്റില്&#x200d; ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നതും മറ്റൊരു വെല്ലുവിളിയാണ്.</p>
<p>ഇത്തരം വെല്ലുവിളികള്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; മുഖ്യമന്ത്രിസ്ഥാനത്തിനായി വേണുഗോപാല്&#x200d; കടുത്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സതീശന്&#x200d; പക്ഷത്തിന്റെ കണക്കുകൂട്ടല്&#x200d;.</p>
<p>The post <a href="https://malayalampress.com/2026/05/07/support-of-mlas/">എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/support-of-mlas/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരുകൾ കടന്ന പ്രണയത്തിന് കോടതിയുടെ പച്ചക്കൊടി; മലയാളി യുവാവിന് ശ്രീലങ്കൻ വധു</title>
		<link>https://malayalampress.com/2026/05/06/for-love-beyond-borders/</link>
					<comments>https://malayalampress.com/2026/05/06/for-love-beyond-borders/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 07:32:28 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128967</guid>

					<description><![CDATA[<p>കൊച്ചി: എംബസിയുടെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ശ്രീലങ്കൻ യുവതിയുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ ഹൈക്കോടതി ഉത്തരവ്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കിയിട്ടും എംബസിയുടെ സർട്ടിഫിക്കറ്റ് വേണമെന്നു നിർദേശിച്ചു വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്തതിനെതിരെ മാവേലിക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എസ്.ഈശ്വരന്റെ നിർദേശം. നിലവിൽ വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയിൽ താമസിക്കുകയാണ് ശ്രീലങ്കൻ യുവതി. ആവശ്യമായ എല്ലാ രേഖകളും സഹിതം മാവേലിക്കര സബ് റജിസ്ട്രാർക്ക് (മാര്യേജ് ഓഫിസർ) [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/for-love-beyond-borders/">അതിരുകൾ കടന്ന പ്രണയത്തിന് കോടതിയുടെ പച്ചക്കൊടി; മലയാളി യുവാവിന് ശ്രീലങ്കൻ വധു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: എംബസിയുടെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ശ്രീലങ്കൻ യുവതിയുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ ഹൈക്കോടതി ഉത്തരവ്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കിയിട്ടും എംബസിയുടെ സർട്ടിഫിക്കറ്റ് വേണമെന്നു നിർദേശിച്ചു വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്തതിനെതിരെ മാവേലിക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എസ്.ഈശ്വരന്റെ നിർദേശം.</p>
<p>നിലവിൽ വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയിൽ താമസിക്കുകയാണ് ശ്രീലങ്കൻ യുവതി. ആവശ്യമായ എല്ലാ രേഖകളും സഹിതം മാവേലിക്കര സബ് റജിസ്ട്രാർക്ക് (മാര്യേജ് ഓഫിസർ) സ്പെഷൽ മാര്യേജ് നിയമത്തിന്റെ വകുപ്പുകൾ പ്രകാരം അപേക്ഷ നൽകി. യുവതി വിവാഹിതയല്ലെന്നു ശ്രീലങ്കൻ വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകി.</p>
<p>എന്നാൽ വധുവിന്റേത് ശ്രീലങ്കൻ പൗരത്വം ആയതിനാൽ ശ്രീലങ്കൻ വിദേശകാര്യ വകുപ്പ് നൽകുന്ന ‘സിംഗിൾ സ്റ്റാറ്റസ്’ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെന്നും ഇത്തരമൊരു നിർദേശം നിയമത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. തുടർന്നാണു വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ കോടതി നിർദേശം നൽകിയത്.</p>
<p>The post <a href="https://malayalampress.com/2026/05/06/for-love-beyond-borders/">അതിരുകൾ കടന്ന പ്രണയത്തിന് കോടതിയുടെ പച്ചക്കൊടി; മലയാളി യുവാവിന് ശ്രീലങ്കൻ വധു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/for-love-beyond-borders/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനെതിരെ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക</title>
		<link>https://malayalampress.com/2026/05/06/military-attack-no/</link>
					<comments>https://malayalampress.com/2026/05/06/military-attack-no/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 07:17:12 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128961</guid>

					<description><![CDATA[<p>വാഷിംഗ്ടണ്‍: ഇറാനെതിരെ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുകയാണെന്നും അമേരിക്ക. യുദ്ധം അവസാനിച്ചു എന്നു പ്രഖ്യാപിക്കാതെയാണ് ഇറാനെതിരെയുള്ള ‘ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായുള്ള അമേരിക്കയുടെ പ്രഖ്യാപനം. സൈനിക ആക്രമണ നടപടികള്‍ നിര്‍ത്തിയ ശേഷം ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചു എന്നു പറയാന്‍ അദ്ദേഹം [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/military-attack-no/">ഇറാനെതിരെ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: ഇറാനെതിരെ സൈനിക ആക്രമണ നടപടികള്&#x200d; അവസാനിച്ചതായും ഹോര്&#x200d;മുസ് കടലിടുക്ക് തുറക്കുന്നത് ഉള്&#x200d;പ്പെടെയുള്ള നടപടികളിലേക്കു കടക്കുകയാണെന്നും അമേരിക്ക. യുദ്ധം അവസാനിച്ചു എന്നു പ്രഖ്യാപിക്കാതെയാണ് ഇറാനെതിരെയുള്ള ‘ഓപ്പറേഷന്&#x200d; എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികള്&#x200d; അവസാനിച്ചതായുള്ള അമേരിക്കയുടെ പ്രഖ്യാപനം.</p>
<p>സൈനിക ആക്രമണ നടപടികള്&#x200d; നിര്&#x200d;ത്തിയ ശേഷം ഹോര്&#x200d;മുസ് കടലിടുക്ക് തുറക്കുന്നത് ഉള്&#x200d;പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്&#x200d;ക്കോ റുബിയോ അറിയിച്ചു. എന്നാല്&#x200d; യുദ്ധം അവസാനിച്ചു എന്നു പറയാന്&#x200d; അദ്ദേഹം തയ്യാറായില്ല.</p>
<p>ഇറാനെതിരായ യുദ്ധത്തില്&#x200d; ഇനി യു എസ് ആക്രമണം ഇല്ലെന്നാണ് മാര്&#x200d;ക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷന്&#x200d; എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചതായും ലക്ഷ്യങ്ങള്&#x200d; പൂര്&#x200d;ത്തിയായതായും ഇനി യു എസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.</p>
<p>അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇറാന്&#x200d; ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിര്&#x200d;ന്നാല്&#x200d; തിരിച്ചടിക്കുമെന്നും മാര്&#x200d;ക്കോ റുബിയോ പറഞ്ഞു. ഹോര്&#x200d;മുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും അമേരിക്കയുടെ സമാധാന നിര്&#x200d;ദേശങ്ങള്&#x200d; അംഗീകരിച്ച്, ഇറാന്&#x200d; ഹോര്&#x200d;മുസ് തുറക്കണമെന്നും മാര്&#x200d;ക്കോ റുബിയോ ആവശ്യപ്പെട്ടു.</p>
<p>The post <a href="https://malayalampress.com/2026/05/06/military-attack-no/">ഇറാനെതിരെ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായി അമേരിക്ക</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/military-attack-no/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു</title>
		<link>https://malayalampress.com/2026/05/06/passenger-power-bank/</link>
					<comments>https://malayalampress.com/2026/05/06/passenger-power-bank/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 02:45:24 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128940</guid>

					<description><![CDATA[<p>ചണ്ഡീഗഡ്: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം. ‘മേയ് 5ന് ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റ് 6ഇയിൽ യാത്രക്കാരന്റെ ഇലക്ട്രോണിക് വസ്തുവിന് തീപിടിച്ചതോടെ അടിയന്തര ലാൻഡിങ് നടത്തി.’–ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് എല്ലാ യാത്രക്കാരെയും ഉടൻ തന്നെ പുറത്തിറക്കിയെന്നും ഇൻഡിഗോ പറഞ്ഞു. യാത്രക്കാരെ അടിയന്തര വാതിലുകളിലൂടെ പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവത്തിൽ അഞ്ച് യാത്രക്കാർക്ക് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/passenger-power-bank/">യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം.</p>
<p>‘മേയ് 5ന് ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റ് 6ഇയിൽ യാത്രക്കാരന്റെ ഇലക്ട്രോണിക് വസ്തുവിന് തീപിടിച്ചതോടെ അടിയന്തര ലാൻഡിങ് നടത്തി.’–ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് എല്ലാ യാത്രക്കാരെയും ഉടൻ തന്നെ പുറത്തിറക്കിയെന്നും ഇൻഡിഗോ പറഞ്ഞു.</p>
<p>യാത്രക്കാരെ അടിയന്തര വാതിലുകളിലൂടെ പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവത്തിൽ അഞ്ച് യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് കാബിനിൽ പുക നിറഞ്ഞെന്നും യാത്രക്കാർ പറഞ്ഞു.</p>
<p>പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചതായി ഡിജിസിഎയും വ്യക്തമാക്കിയിട്ടുണ്ട്. ചണ്ഡീഗഡിൽ ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനു മുൻപാണ് യാത്രക്കാരൻ സീറ്റിനു സമീപം സൂക്ഷിച്ചിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചത്. വിമാന ജീവനക്കാർ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കുകയും തുടർന്ന് വിമാനത്തിന്റെ ആറ് അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തെന്ന് ഡിജിസിഎ അറിയിച്ചു</p>
<p>The post <a href="https://malayalampress.com/2026/05/06/passenger-power-bank/">യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു; ഇൻഡിഗോ വിമാനത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/passenger-power-bank/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎഇയെ വീണ്ടും ആക്രമിച്ച് ഇറാൻ</title>
		<link>https://malayalampress.com/2026/05/05/iran-attacked-the-uae-again/</link>
					<comments>https://malayalampress.com/2026/05/05/iran-attacked-the-uae-again/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 05 May 2026 16:23:21 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128919</guid>

					<description><![CDATA[<p>യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. മിസൈൽ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണുകളിൽ ലഭിച്ചു. വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പ്രോജക്ട് ഫ്രീഡം എന്ന പദ്ധതിയെ തള്ളിക്കളഞ്ഞ് ഇറാൻ. ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ സൈനിക ഇടപെടലുകൾ സ്ഥിതി വഷളാക്കുമെന്നും [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/05/iran-attacked-the-uae-again/">യുഎഇയെ വീണ്ടും ആക്രമിച്ച് ഇറാൻ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. മിസൈൽ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണുകളിൽ ലഭിച്ചു. </p>
<p>വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച പ്രോജക്ട് ഫ്രീഡം എന്ന പദ്ധതിയെ തള്ളിക്കളഞ്ഞ് ഇറാൻ. ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പരിഹസിച്ചു. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ സൈനിക ഇടപെടലുകൾ സ്ഥിതി വഷളാക്കുമെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.</p>
<p>The post <a href="https://malayalampress.com/2026/05/05/iran-attacked-the-uae-again/">യുഎഇയെ വീണ്ടും ആക്രമിച്ച് ഇറാൻ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/05/iran-attacked-the-uae-again/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്</title>
		<link>https://malayalampress.com/2026/05/05/the-sole-aim-is-the-welfare-of-the-people-vijay-thanked-narendra-modi-and-rahul-gandhi/</link>
					<comments>https://malayalampress.com/2026/05/05/the-sole-aim-is-the-welfare-of-the-people-vijay-thanked-narendra-modi-and-rahul-gandhi/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 05 May 2026 15:29:07 +0000</pubDate>
				<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128912</guid>

					<description><![CDATA[<p>ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയതില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/05/the-sole-aim-is-the-welfare-of-the-people-vijay-thanked-narendra-modi-and-rahul-gandhi/">ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്&#x200d; ഗംഭീര വിജയം നേടിയതില്&#x200d; അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിക്കും നന്ദി അറിയിച്ച് ടിവികെ നേതാവ് വിജയ്. ആദ്യ തെരഞ്ഞെടുപ്പില്&#x200d; തന്നെ വന്&#x200d; വിജയം നേടിയ ടിവികെയ്ക്കും നേതാവ് വിജയ്ക്കും പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു.</p>
<p>ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും ആശംസകളറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയുണ്ടെന്നും എക്‌സില്&#x200d; പങ്കുവെച്ച കുറിപ്പില്&#x200d; വിജയ് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിയിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിലുമായിരിക്കും തങ്ങളുടെ ലക്ഷ്യം. ഈ ശ്രമത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും വിജയ് വ്യക്തമാക്കി.</p>
<p>ആശംസകള്&#x200d; അറിയിച്ച രാഹുല്&#x200d; ഗാന്ധിക്കും വിജയ് നന്ദി പറഞ്ഞു. പൊതു സേവനത്തിലും തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമ സംരക്ഷിക്കുന്നതിലും ടിവികെ പ്രതിജ്ഞാബദ്ധരായിരിക്കും എന്നാണ് രാഹുല്&#x200d; ഗാന്ധിക്ക് നല്&#x200d;കിയ പ്രതികരണത്തില്&#x200d; വിജയ് പറഞ്ഞത്. രാഷ്ട്രീയത്തിനതീതമായി തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും തങ്ങളുടെ മുന്&#x200d;ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, തമിഴ്‌നാട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണ ചര്&#x200d;ച്ചകളിലേക്ക് ടിവികെ നീങ്ങിയതായാണ് സൂചന. കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടികളെ ഒപ്പം കൂട്ടി സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കാനാണ് വിജയ്‌യുടെ നീക്കം. വിജയ്യെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് സംസ്ഥാന ഘടകം ഹൈക്കമാന്&#x200d;ഡിന് കത്തയച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിനായി സാവകാശം ആവശ്യപ്പെട്ട് ടിവികെയും ഗവര്&#x200d;ണര്&#x200d;ക്ക് കത്തയച്ചു. വിജയിച്ച ടിവികെ സ്ഥാനാര്&#x200d;ഥികളുമായി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; വിജയ് കൂടിക്കാഴ്ച നടത്തും. ഇതിനിടെ പാര്&#x200d;ട്ടി ആസ്ഥാനത്ത് ചേര്&#x200d;ന്ന യോഗം വിജയ്യെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. വിജയ്യുടെ സത്യപ്രതിജ്ഞ മറ്റന്നാള്&#x200d; ആയിരിക്കുമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>&#8230;</p>
<p>The post <a href="https://malayalampress.com/2026/05/05/the-sole-aim-is-the-welfare-of-the-people-vijay-thanked-narendra-modi-and-rahul-gandhi/">ഏക ലക്ഷ്യം ജനങ്ങളുടെ ക്ഷേമം; നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ച് വിജയ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/05/the-sole-aim-is-the-welfare-of-the-people-vijay-thanked-narendra-modi-and-rahul-gandhi/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെക്കോർഡിട്ട് മുസ്ലീം ലീഗ്, മന്ത്രിമാർ ആകാൻ ആരൊക്കെ? ഉപമുഖ്യമന്ത്രിയാകുമോ കുഞ്ഞാലിക്കുട്ടി</title>
		<link>https://malayalampress.com/2026/05/05/recordit-muslim-lee/</link>
					<comments>https://malayalampress.com/2026/05/05/recordit-muslim-lee/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 05 May 2026 09:18:56 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128864</guid>

					<description><![CDATA[<p>കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിൽ തിളങ്ങുന്ന നേട്ടമാണ് ഇത്തവണ മുസ്ലീം ലീഗ് നേടിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയും ലീഗ് തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ മുസ്ലീം ലീഗിന് സർക്കാരിലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ. മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിലേറെ മന്ത്രിമാരെ ആവശ്യപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ബഷീർ, [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/05/recordit-muslim-lee/">റെക്കോർഡിട്ട് മുസ്ലീം ലീഗ്, മന്ത്രിമാർ ആകാൻ ആരൊക്കെ? ഉപമുഖ്യമന്ത്രിയാകുമോ കുഞ്ഞാലിക്കുട്ടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിൽ തിളങ്ങുന്ന നേട്ടമാണ് ഇത്തവണ മുസ്ലീം ലീഗ് നേടിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയും ലീഗ് തന്നെയാണ്.</p>
<p> ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ മുസ്ലീം ലീഗിന് സർക്കാരിലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ. മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിലേറെ മന്ത്രിമാരെ ആവശ്യപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുളള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.</p>
<p>മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീ​ഗ് വിജയിച്ചെന്ന് മാത്രമല്ല 85,327 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചതെന്നും ശ്ര​ദ്ധേയമാണ്. കെ.കെ. ശൈലജയുടെ റെക്കോർഡ് തിരുത്തിയാണ് കുഞ്ഞാലിക്കുട്ടി ഇക്കുറി നിയമസഭയിലേക്ക് എത്തുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനം ലീ​ഗിന് വേണമെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തെ ഉണ്ടായിരുന്നു. അതതുകൊണ്ട് തന്നെ മികച്ച വിജയം നേടിയ ലീ​ഗിന് യുഡിഎഫ് ഉപമുഖ്യമന്ത്രി പദവി നൽകിയാലും അത്ഭുതപ്പെടാനില്ല.</p>
<p>അതേസമയം, തെക്കൻകേരളത്തിൽ ഇത്തവണയും ഒരു സീറ്റ് നേടിയെടുക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞില്ല. പുനലൂരിൽ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് മത്സരിച്ചെങ്കിലും 21,529 വോട്ടുകൾക്ക് പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അബ്ദുറഹ്‌മാൻ രണ്ടത്താണിയായിരുന്നു മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി. ഇരവിപുരം മണ്ഡലത്തിലായിരുന്നു മുൻപ്‌ ലീഗ് മത്സരിച്ചിരുന്നത്. പി.കെ.കെ. ബാവ ഇവിടെനിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മണ്ഡലം ആർഎസ്പിക്ക് നൽകിയതോടെ, സീറ്റ് വിഭജനം നടക്കുമ്പോൾ ലീഗിന്റെ സീറ്റിന്റെ കാര്യത്തിൽ തർക്കം പതിവായി.</p>
<p>The post <a href="https://malayalampress.com/2026/05/05/recordit-muslim-lee/">റെക്കോർഡിട്ട് മുസ്ലീം ലീഗ്, മന്ത്രിമാർ ആകാൻ ആരൊക്കെ? ഉപമുഖ്യമന്ത്രിയാകുമോ കുഞ്ഞാലിക്കുട്ടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/05/recordit-muslim-lee/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ</title>
		<link>https://malayalampress.com/2026/05/05/who-lead-the-opposition/</link>
					<comments>https://malayalampress.com/2026/05/05/who-lead-the-opposition/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 05 May 2026 03:04:01 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128834</guid>

					<description><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരവും മുന്നണിയോടുള്ള ജനങ്ങളുടെ മടുപ്പും എല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. പാർട്ടി കോട്ടകളിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഐഎം നേരിട്ടത്. സംഘടനാ തലത്തിൽ തിരുത്തി തുടങ്ങിയാൽ മാത്രമേ സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയുകയുള്ളു. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തോൽവിയുടെ കാരണങ്ങൾ ഒന്നൊന്നായി പരിശോധിക്കും. അതേസമയം, സിപിഐഎമ്മിൽ നിന്നും ആരാകും പ്രതിപക്ഷ നേതാവ് എന്നതിലും ആകാംക്ഷ നിലനിൽക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/05/who-lead-the-opposition/">ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരവും മുന്നണിയോടുള്ള ജനങ്ങളുടെ മടുപ്പും എല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ.</p>
<p> പാർട്ടി കോട്ടകളിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഐഎം നേരിട്ടത്. സംഘടനാ തലത്തിൽ തിരുത്തി തുടങ്ങിയാൽ മാത്രമേ സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയുകയുള്ളു. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തോൽവിയുടെ കാരണങ്ങൾ ഒന്നൊന്നായി പരിശോധിക്കും.</p>
<p>അതേസമയം, സിപിഐഎമ്മിൽ നിന്നും ആരാകും പ്രതിപക്ഷ നേതാവ് എന്നതിലും ആകാംക്ഷ നിലനിൽക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.</p>
<p>മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാല്&#x200d;. പ്രമുഖ നേതാക്കള്&#x200d; എല്ലാം യുഡിഎഫ് തരംഗത്തില്&#x200d; അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചര്&#x200d;ച്ചകള്&#x200d; നീളുന്നത്. ബാലഗോപാല്&#x200d; ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്&#x200d; പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്&#x200d; സജി ചെറിയാനാണ് പാര്&#x200d;ട്ടിയില്&#x200d; സീനിയര്&#x200d;.</p>
<p>The post <a href="https://malayalampress.com/2026/05/05/who-lead-the-opposition/">ആര് പ്രതിപക്ഷത്തെ നയിക്കും? അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/05/who-lead-the-opposition/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം</title>
		<link>https://malayalampress.com/2026/05/05/to-form-the-government-too/</link>
					<comments>https://malayalampress.com/2026/05/05/to-form-the-government-too/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Tue, 05 May 2026 02:46:11 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=128828</guid>

					<description><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്‍റെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/05/to-form-the-government-too/">സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്&#x200d;റെ അതിവേഗ നീക്കം. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല. </p>
<p>234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്. ഇതിന്&#x200d;റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്&#x200d;റെ ഡി എം കെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച 2 എം എൽ എമാരുള്ള സി പി എമ്മിനെ ഒപ്പം നിർത്താനാണ് ടി വി കെയുടെ ശ്രമം. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ സി പി എം വിജയിച്ചത്. സി പി എമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.</p>
<p>കൈ കൊടുക്കുമോ കോൺഗ്രസ്<br />
അതിനിട വിജയിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത് ശ്രദ്ധേയമായി. വിജയിയുമായി സംസാരിച്ചുവെന്നും യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ച അദ്ദേഹം ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനം തുടരുമെന്നും പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും വിളിച്ചതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. </p>
<p>അതേസമയം ടി വി കെയെ കോൺഗ്രസ് പിന്തുണക്കുമോ എന്ന കാര്യത്തിലും ആകാംക്ഷ ഏറുകയാണ്. വിജയിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുടെ അനുമോദനമാണ് ഇക്കാര്യത്തിൽ ആകാംക്ഷയ്ക്ക് കാരണമായത്. പ്രവീൺ ചക്രവർത്തി &#8211; വിജയ് കൂടിക്കാഴ്ച നേരത്തെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിന്&#x200d;റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് &#8211; ടി വി കെ സഖ്യമുണ്ടാകുമെന്ന വാർത്തകളുണ്ടായിരുന്നു. ഒരു വിഭാഗം നേതാക്കൾ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഡി എം കെയ്ക്ക് ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത്.</p>
<p>The post <a href="https://malayalampress.com/2026/05/05/to-form-the-government-too/">സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/05/to-form-the-government-too/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: malayalampress.com @ 2026-05-07 11:10:39 by W3 Total Cache
-->