<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Keralam Archives - Malayalampress</title>
	<atom:link href="https://malayalampress.com/category/keralam/feed/" rel="self" type="application/rss+xml" />
	<link>https://malayalampress.com/category/keralam/</link>
	<description></description>
	<lastBuildDate>Thu, 07 May 2026 10:07:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>
	<item>
		<title>കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</title>
		<link>https://malayalampress.com/2026/05/07/keralas-new-hero/</link>
					<comments>https://malayalampress.com/2026/05/07/keralas-new-hero/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 10:07:54 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129094</guid>

					<description><![CDATA[<p>തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്. പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/keralas-new-hero/">കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്.</p>
<p>പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് ഈ പ്രമേയം അവതരിപ്പിച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങുകയും ഏകകണ്ഠേന അത് പാസാക്കുകയും ചെയ്തു. ഈ പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.</p>
<p>&#8230;</p>
<p>The post <a href="https://malayalampress.com/2026/05/07/keralas-new-hero/">കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/keralas-new-hero/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</title>
		<link>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/</link>
					<comments>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 07:23:28 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=129085</guid>

					<description><![CDATA[<p>കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. &#8216;ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്‌പ്പെടുത്തും&#8217; എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/">&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: തെരഞ്ഞെടുപ്പിലെ തോല്&#x200d;വിക്ക് പിന്നാലെ സിപിഐഎമ്മില്&#x200d; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സുകള്&#x200d;. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡിലുള്ളത്.</p>
<p>കുറുമാത്തൂര്&#x200d; സഖാക്കള്&#x200d; എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്&#x200d;ഡുകള്&#x200d; വെച്ചിരിക്കുന്നത്. &#8216;ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്&#x200d; തുടങ്ങിയാല്&#x200d; ആ നേതാവിനെ ജനങ്ങള്&#x200d; കീഴ്‌പ്പെടുത്തും&#8217; എന്നും ഫ്‌ളക്‌സില്&#x200d; എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎമ്മില്&#x200d; നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്&#x200d;ന്നിരുന്നു. കണ്ണൂരിലായിരുന്നു ഈ ആവശ്യം ശക്തമായി ഉയര്&#x200d;ന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ഗോവിന്ദനെയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ കെ രാഗേഷിനെയും മാറ്റണമെന്നായിരുന്നു ആവശ്യം. </p>
<p>ഇക്കാര്യം ഉയര്&#x200d;ത്തി കണ്ണൂരില്&#x200d; പോസ്റ്ററുകളും പതിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ധര്&#x200d;മ്മശാലയിലായിരുന്നു ആദ്യമായി പോസ്റ്റര്&#x200d; പതിച്ചത്. &#8216;പൊതുമണ്ഡലങ്ങളില്&#x200d; പാര്&#x200d;ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പാര്&#x200d;ട്ടി സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക&#8217; എന്നതായിരുന്നു പോസ്റ്ററിലെ വാചകം. &#8216;മോറാഴ സഖാക്കള്&#x200d;&#8217; എന്ന പേരില്&#x200d; ധര്&#x200d;മ്മശാല യൂണിവേഴ്‌സിറ്റി റോഡിലെ കവാടത്തിന്റെ തൂണിലായിരുന്നു പോസ്റ്റര്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പി ജയരാജന്&#x200d; വരണമെന്ന ആവശ്യം ഉയര്&#x200d;ത്തിക്കൊണ്ടുള്ള പോസ്റ്ററുകളും കണ്ണൂരില്&#x200d; വ്യാപകമായി പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച പിണറായി വിജയന്റെ മണ്ഡലമായ ധര്&#x200d;മ്മടത്തും അഴീക്കോടുമായിരുന്നു പോസ്റ്ററുകള്&#x200d; പതിച്ചത്. &#8216;പി ജയരാജനെ വിളിക്കൂ, പാര്&#x200d;ട്ടിയെ രക്ഷിക്കൂ&#8217; എന്ന വാചകമായിരുന്നു രണ്ടിടങ്ങളിലും പോസ്റ്ററിലുണ്ടായിരുന്നത്. &#8216;തിരുത്തേണ്ട പാഠങ്ങളുണ്ട്&#8217; എന്ന പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകവും ഫ്‌ളക്‌സിലുണ്ടായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/">&#8216;സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം&#8217;; എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്‌ളക്‌സ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/swaraj-should-come-as-state-secretary-and-jayarajan-as-district-secretary-flux-in-mv-govindans-constituency/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</title>
		<link>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/</link>
					<comments>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 06:56:33 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129082</guid>

					<description><![CDATA[<p>കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/">&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ.</p>
<p>ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും സിദ്ദീഖ് പോസ്റ്റിൽ കുറിച്ചു</p>
<p>The post <a href="https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/">&#8220;വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല&#8221;; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/cant-imagine-anyone-other-than-vd-satheesan-as-chief-minister-actor-siddiquis-facebook-post-in-support-of-satheesan/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</title>
		<link>https://malayalampress.com/2026/05/07/in-the-capital-crowded-no/</link>
					<comments>https://malayalampress.com/2026/05/07/in-the-capital-crowded-no/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 05:17:10 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=129074</guid>

					<description><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/in-the-capital-crowded-no/">തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്. നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.</p>
<p> അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിയ്ക്കായുള്ള പക്ഷം പിടിച്ചുള്ള പോസ്റ്ററുകൾ തെരുവിൽ നിറഞ്ഞു കഴിഞ്ഞു. </p>
<p>അതേസമയം, മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാനും എഐസിസി നിരീക്ഷകർ തീരുമാനിച്ചു. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കളടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി സതീശന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രം​ഗത്തെത്തി.</p>
<p>കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും<br />
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്&#x200d;റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.</p>
<p>The post <a href="https://malayalampress.com/2026/05/07/in-the-capital-crowded-no/">തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, സതീശന് വേണ്ടി വഴങ്ങരുത്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/in-the-capital-crowded-no/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</title>
		<link>https://malayalampress.com/2026/05/07/congress-chief-minister-2/</link>
					<comments>https://malayalampress.com/2026/05/07/congress-chief-minister-2/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 02:05:12 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129060</guid>

					<description><![CDATA[<p>ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണു​ഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. മുഖ്യമന്ത്രി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/congress-chief-minister-2/">കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ദില്ലി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടി. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയിൽ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.</p>
<p>അതേസമയം, മുഖ്യമന്ത്രിയാരെന്നതിൽ തൻ്റെ നിലപാട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുൽ ​ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണു​ഗോപാലിനെ ദില്ലിയിൽ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. </p>
<p>മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും.</p>
<p>The post <a href="https://malayalampress.com/2026/05/07/congress-chief-minister-2/">കോൺഗ്രസിലെ മുഖ്യമന്ത്രിക്കായുള്ള ചരടുവലി: ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/congress-chief-minister-2/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</title>
		<link>https://malayalampress.com/2026/05/07/support-of-mlas/</link>
					<comments>https://malayalampress.com/2026/05/07/support-of-mlas/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 01:28:29 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=129058</guid>

					<description><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്‍ ഇന്ന് കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്‍ പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്‍ വി ഡി സതീശന്‍. ഇന്നലെ രാവിലെ മുതല്‍ ആലുവയിലെ വീട്ടിലിരുന്ന് എം എല്‍ എമാരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്‍ എ. ടി ജെ വിനോദും തൃക്കാക്കരയില്‍ നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/support-of-mlas/">എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്&#x200d; ഇന്ന് കോണ്&#x200d;ഗ്രസ്സ് എം എല്&#x200d; എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്&#x200d; പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്&#x200d; വി ഡി സതീശന്&#x200d;. ഇന്നലെ രാവിലെ മുതല്&#x200d; ആലുവയിലെ വീട്ടിലിരുന്ന് എം എല്&#x200d; എമാരുമായി നിരന്തര സമ്പര്&#x200d;ക്കത്തിലായിരുന്നു അദ്ദേഹം.</p>
<p>രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്&#x200d; എ. ടി ജെ വിനോദും തൃക്കാക്കരയില്&#x200d; നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. എറണാകുളം ജില്ലയില്&#x200d; ഡി സി സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ് മാത്രമാണ് സതീശനെ പിന്തുണക്കാനുള്ളതെന്ന പ്രചാരണത്തിനിടെയാണ് ഇരുവരും സതീശന്റെ വീട്ടിലെത്തിയത്. നിരവധി എം എല്&#x200d; എമാര്&#x200d; ഫോണിലും ആശയവിനിമയം നടത്തി. 25ലേറെ എം എല്&#x200d; എമാര്&#x200d; സമ്പര്&#x200d;ക്കത്തിലാണെന്നും അവര്&#x200d; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നുമാണ് സതീശനോടടുത്ത കേന്ദ്രങ്ങള്&#x200d; പറയുന്നത്.</p>
<p>എ ഐ സി സി നിരീക്ഷകര്&#x200d; പരസ്യമായി അഭിപ്രായം ചോദിച്ചാല്&#x200d; വി ഡി സതീശനെ പിന്തുണക്കാന്&#x200d; ഭൂരിപക്ഷം എം എല്&#x200d; എമാര്&#x200d;ക്കും സാധിക്കാത്ത തരത്തില്&#x200d; ഗ്രൂപ്പ് സമവാക്യങ്ങള്&#x200d; കോണ്&#x200d;ഗ്രസ്സില്&#x200d; ഇപ്പോഴും ശക്തമായി നിലനില്&#x200d;ക്കുകയാണ്. എന്നാല്&#x200d; രഹസ്യമായി അഭിപ്രായം ചോദിച്ചാല്&#x200d; ഭൂരിപക്ഷം എം എല്&#x200d; എമാരും സതീശന്&#x200d; മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പറയാനുള്ള സാധ്യത നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p> യു ഡി എഫ് നേടിയ വിജയത്തില്&#x200d; വി ഡി സതീശനുള്ള പങ്ക് സംബന്ധിച്ച് എം എല്&#x200d; എമാര്&#x200d;ക്കാര്&#x200d;ക്കും രണ്ടഭിപ്രായമില്ലെങ്കിലും എല്ലാവരും ഓരോ ഗ്രൂപ്പ് ചേരികളില്&#x200d; നില്&#x200d;ക്കുന്നതിനാല്&#x200d; ഗ്രൂപ്പ് ലീഡര്&#x200d;മാരോട് കൂറുപുലര്&#x200d;ത്താന്&#x200d; ബാധ്യസ്ഥരുമാണ്. സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയവേളയില്&#x200d; തങ്ങളുടെ വിശ്വസ്തര്&#x200d;ക്ക് വിജയസാധ്യതയുള്ള സീറ്റുകള്&#x200d; ഉറപ്പിക്കാന്&#x200d; കെ സി വേണുഗോപാലും വി ഡി സതീശനും തീവ്രശ്രമം നടത്തിയതിന്റെ ഫലമായി സീറ്റ് കിട്ടിയവരാണ് പലരും.</p>
<p>ഡല്&#x200d;ഹിയില്&#x200d; നടന്ന സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയ ചര്&#x200d;ച്ചകളില്&#x200d; ഏറ്റവുമധികം തിരിച്ചടിയേറ്റത് വി ഡി സതീശനായിരുന്നു. ഹൈക്കമാന്&#x200d;ഡുമായി അടുത്തുനില്&#x200d;ക്കുന്ന കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ അജന്&#x200d;ഡ നടപ്പിലാക്കിയപ്പോള്&#x200d; വി ഡി സതീശന്റെ പട്ടികയിലുണ്ടായിരുന്ന പലരുടെയും പേര് വെട്ടിപ്പോയി. </p>
<p>സതീശന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ മുഹമ്മദ് ഷിയാസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയ കൊച്ചി സീറ്റാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം തനിക്ക് അനുകൂലമാക്കാന്&#x200d; മറ്റു വഴികളുണ്ടെന്ന ബോധ്യം ഒന്നുകൊണ്ട് മാത്രമാണ് സീറ്റിന്റെ പേരില്&#x200d; കലഹിക്കാതെ സതീശന്&#x200d; ഒത്തുതീര്&#x200d;പ്പിന് വഴങ്ങിയത്.</p>
<p>എന്നാല്&#x200d; സതീശനെ തഴഞ്ഞാല്&#x200d; അണികള്&#x200d; തെരുവിലിറങ്ങുമെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്&#x200d;ഡിന് ലഭിച്ചിട്ടുണ്ട്. വി ഡി സതീശന് എറണാകുളം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ചൊവ്വാഴ്ച ലഭിച്ച സ്വീകരണം ഇതിന്റെ ഉദാഹരണം മാത്രമായിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്&#x200d; തെരുവിലിറങ്ങി സമരം നടത്തുമെന്ന് സ്വീകരണത്തിനെത്തിയവര്&#x200d; തുറന്നടിച്ചത് അണികളുടെ വികാരം അണപൊട്ടുമെന്നതിന്റെ വ്യക്തമായ സൂചനയായി. </p>
<p>ഇന്നലെ പറവൂരില്&#x200d; നല്&#x200d;കിയ സ്വീകരണത്തിലും ഇതേ രംഗങ്ങളുടെ ആവര്&#x200d;ത്തനമുണ്ടായി. പ്രവര്&#x200d;ത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്&#x200d; നേതൃത്വം തീരുമാനിച്ചാല്&#x200d; ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പാര്&#x200d;ലിമെന്റ്അംഗത്വം രാജിവെക്കുമ്പോള്&#x200d; ആലപ്പുഴ ലോക്‌സഭാ സീറ്റില്&#x200d; ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നതും മറ്റൊരു വെല്ലുവിളിയാണ്.</p>
<p>ഇത്തരം വെല്ലുവിളികള്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; മുഖ്യമന്ത്രിസ്ഥാനത്തിനായി വേണുഗോപാല്&#x200d; കടുത്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സതീശന്&#x200d; പക്ഷത്തിന്റെ കണക്കുകൂട്ടല്&#x200d;.</p>
<p>The post <a href="https://malayalampress.com/2026/05/07/support-of-mlas/">എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/support-of-mlas/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വയോധികന്‍ റിമാന്‍ഡില്‍</title>
		<link>https://malayalampress.com/2026/05/06/sexual-assault-on-a-six-year-old-girl-elderly-in-remand/</link>
					<comments>https://malayalampress.com/2026/05/06/sexual-assault-on-a-six-year-old-girl-elderly-in-remand/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 16:20:28 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129043</guid>

					<description><![CDATA[<p>കോന്നി: ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്‍ അറസ്റ്റില്‍. കോന്നി അട്ടച്ചാക്കല്‍ തടത്തേല്‍ വീട്ടില്‍ ഉത്തമന്‍ (63) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ നിന്നും വിവരം അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോന്നി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഷൈജു, എ എസ് ഐ. സക്കറിയ, [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/sexual-assault-on-a-six-year-old-girl-elderly-in-remand/">ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വയോധികന്‍ റിമാന്‍ഡില്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കോന്നി: ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്&#x200d; അറസ്റ്റില്&#x200d;. കോന്നി അട്ടച്ചാക്കല്&#x200d; തടത്തേല്&#x200d; വീട്ടില്&#x200d; ഉത്തമന്&#x200d; (63) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>പത്തനംതിട്ട ചൈല്&#x200d;ഡ് ലൈനില്&#x200d; നിന്നും വിവരം അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോന്നി പോലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വര്&#x200d;ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇയാള്&#x200d; കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്.</p>
<p>കോന്നി പോലീസ് സ്റ്റേഷന്&#x200d; സബ് ഇന്&#x200d;സ്പെക്ടര്&#x200d; ഷൈജു, എ എസ് ഐ. സക്കറിയ, സി പി ഒമാരായ നഹാസ്, അഭിലാഷ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു.</p>
<p>The post <a href="https://malayalampress.com/2026/05/06/sexual-assault-on-a-six-year-old-girl-elderly-in-remand/">ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വയോധികന്‍ റിമാന്‍ഡില്‍</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/sexual-assault-on-a-six-year-old-girl-elderly-in-remand/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം</title>
		<link>https://malayalampress.com/2026/05/06/a-major-accident-was-averted-when-the-protective-wall-of-the-railway-arch-collapsed-in-front-of-the-train-while-it-was-running-in-thuvvur-malappuram/</link>
					<comments>https://malayalampress.com/2026/05/06/a-major-accident-was-averted-when-the-protective-wall-of-the-railway-arch-collapsed-in-front-of-the-train-while-it-was-running-in-thuvvur-malappuram/#respond</comments>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Wed, 06 May 2026 13:21:46 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=129030</guid>

					<description><![CDATA[<p>മലപ്പുറം: മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയില്‍ വിള്ളല്‍ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്‍ നിന്ന് എടു ത്ത ഉടനെയായതിനാല്‍ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/a-major-accident-was-averted-when-the-protective-wall-of-the-railway-arch-collapsed-in-front-of-the-train-while-it-was-running-in-thuvvur-malappuram/">മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p><strong>മലപ്പുറം:</strong> മെമു ട്രെയിന്&#x200d; ഓടിക്കൊണ്ടിരിക്കെ റെയില്&#x200d;വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ മൂന്നരയോടെ നിലമ്പൂര്&#x200d;-ഷൊര്&#x200d;ണൂര്&#x200d; പാതയില്&#x200d; തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്&#x200d; കമാനം മേല്&#x200d;പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്&#x200d;മിച്ചത്. എന്നാല്&#x200d; നിര്&#x200d;മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്&#x200d; ദിവസങ്ങള്&#x200d;ക്ക് മുമ്പ് വിള്ളല്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്&#x200d; മഴയില്&#x200d; വിള്ളല്&#x200d; ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്&#x200d; നിന്ന് എടു ത്ത ഉടനെയായതിനാല്&#x200d; ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.</p>
<p>മേല്&#x200d;പ്പാലത്തിലൂടെ ഗതാഗത നിയന്ത്രണംയില്&#x200d; നിന്നുള്ള അഗ്‌നി ശമന സേനയും റെയില്&#x200d;വേ ജീവനക്കാരും നാട്ടുകാരും ചേര്&#x200d;ന്ന് ട്രാക്കിലെ കല്ലും മണ്ണും നീക്കം ചെയ്താണ് ട്രെയിന്&#x200d; ഗതാഗതം പുനസ്ഥാപിച്ചത്. ഒന്നര മണിക്കൂറോളം നിര്&#x200d;ത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റു ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂര്&#x200d; രാജ്യറാണി എക്‌സ്പ്രസ് 7.45 നാണ് പോയ ത്. ചില ട്രെയിനുകള്&#x200d; റദ്ദാക്കുക യും ചെയ്തു. വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d;ക്ക് ഇത് ദുരിതമായി.</p>
<p>സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടര്&#x200d;ന്ന് കമാനം മേല്&#x200d;പ്പാലത്തിലൂടെ കടന്നു പോകുന്ന നിലമ്പൂര്&#x200d;-പെരുമ്പിലാവ് സംസ്ഥാന പാതയില്&#x200d; വാഹന നിയന്ത്രണം ഏര്&#x200d;പ്പെടുത്തി. അഞ്ച് ടണിന് മുകളില്&#x200d; ഭാരമുള്ള വാഹനങ്ങള്&#x200d; ഇതുവഴി പോ കരുത്. ജില്ല കലക്ടര്&#x200d;, പൊലീസ് എന്നിവരുടെ അനുമതിയോടെയാണ് റെയില്&#x200d;വെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ നടപടി. കമാ നം ബലപ്പെടുത്തല്&#x200d; പ്രവൃത്തി ഉടനെ നടത്താനും തീരുമാനമായിട്ടുണ്ട്.</p>
<p>The post <a href="https://malayalampress.com/2026/05/06/a-major-accident-was-averted-when-the-protective-wall-of-the-railway-arch-collapsed-in-front-of-the-train-while-it-was-running-in-thuvvur-malappuram/">മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/a-major-accident-was-averted-when-the-protective-wall-of-the-railway-arch-collapsed-in-front-of-the-train-while-it-was-running-in-thuvvur-malappuram/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്</title>
		<link>https://malayalampress.com/2026/05/06/ranni-ranjita-murder-case-accused-atul-sathyan-sentenced-to-life-imprisonment/</link>
					<comments>https://malayalampress.com/2026/05/06/ranni-ranjita-murder-case-accused-atul-sathyan-sentenced-to-life-imprisonment/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 13:15:37 +0000</pubDate>
				<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129016</guid>

					<description><![CDATA[<p>പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/ranni-ranjita-murder-case-accused-atul-sathyan-sentenced-to-life-imprisonment/">റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.</p>
<p>നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്&#x200d;റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു</p>
<p>The post <a href="https://malayalampress.com/2026/05/06/ranni-ranjita-murder-case-accused-atul-sathyan-sentenced-to-life-imprisonment/">റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/ranni-ranjita-murder-case-accused-atul-sathyan-sentenced-to-life-imprisonment/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുരളി, കുഞ്ഞാലിക്കുട്ടി, വിഷ്ണുനാഥ്, ബിന്ദു, അപു&#8230; ഇവരിൽ ആരൊക്കെ മന്ത്രിമാരാകും</title>
		<link>https://malayalampress.com/2026/05/06/murali-kunhalikutty-vishnu-nath-bindu-apu-who-among-these-will-become-ministers/</link>
					<comments>https://malayalampress.com/2026/05/06/murali-kunhalikutty-vishnu-nath-bindu-apu-who-among-these-will-become-ministers/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 12:41:41 +0000</pubDate>
				<category><![CDATA[Keralam]]></category>
		<category><![CDATA[Latest]]></category>
		<guid isPermaLink="false">https://malayalampress.com/?p=128999</guid>

					<description><![CDATA[<p>തിരുവനന്തപുരം: ആരൊക്കെയാകും യുഡിഎഫിന്റെ മന്ത്രിസഭയിൽ ? ചർച്ചകളും അഭ്യൂഹങ്ങളും സജീവം. അനുഭവ സമ്പത്തും ചുറുചുറുക്കും മന്ത്രിസഭയിൽ പ്രതിഫലിക്കുമെന്നും സൂചന. വ്യവസ്ഥ അനുസരിച്ച് 140 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 15 ശതമാനത്തിലധികം മന്ത്രിമാര്‍ പാടില്ലെന്നതിനാല്‍ 21 പേര്‍ക്കു മാത്രമേ മന്ത്രിപദവി നല്‍കാന്‍ കഴിയുകയുള്ളു. സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളാണ് പിന്നീടുള്ളത്. ഘടക കക്ഷികൾക്കും ജില്ലകൾക്കും പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ രൂപികരിക്കുന്നത്. 5 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന തരത്തിലാണു പരിഗണിക്കപ്പെടുന്നതെങ്കില്‍ 63 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/murali-kunhalikutty-vishnu-nath-bindu-apu-who-among-these-will-become-ministers/">മുരളി, കുഞ്ഞാലിക്കുട്ടി, വിഷ്ണുനാഥ്, ബിന്ദു, അപു&#8230; ഇവരിൽ ആരൊക്കെ മന്ത്രിമാരാകും</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആരൊക്കെയാകും യുഡിഎഫിന്റെ മന്ത്രിസഭയിൽ ? ചർച്ചകളും അഭ്യൂഹങ്ങളും സജീവം. അനുഭവ സമ്പത്തും ചുറുചുറുക്കും മന്ത്രിസഭയിൽ പ്രതിഫലിക്കുമെന്നും സൂചന. വ്യവസ്ഥ അനുസരിച്ച് 140 അംഗ നിയമസഭയില്&#x200d; മുഖ്യമന്ത്രി അടക്കം 15 ശതമാനത്തിലധികം മന്ത്രിമാര്&#x200d; പാടില്ലെന്നതിനാല്&#x200d; 21 പേര്&#x200d;ക്കു മാത്രമേ മന്ത്രിപദവി നല്&#x200d;കാന്&#x200d; കഴിയുകയുള്ളു. </p>
<p>സ്പീക്കര്&#x200d;, ഡപ്യൂട്ടി സ്പീക്കര്&#x200d;, ചീഫ് വിപ്പ് പദവികളാണ് പിന്നീടുള്ളത്. ഘടക കക്ഷികൾക്കും ജില്ലകൾക്കും പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ രൂപികരിക്കുന്നത്. 5 എംഎല്&#x200d;എമാര്&#x200d;ക്ക് ഒരു മന്ത്രി എന്ന തരത്തിലാണു പരിഗണിക്കപ്പെടുന്നതെങ്കില്&#x200d; 63 എംഎല്&#x200d;എമാരുള്ള കോണ്&#x200d;ഗ്രസിന് ഇക്കുറി 12 മന്ത്രിസ്ഥാനം ലഭിക്കും. 22 എംഎല്&#x200d;എമാരുള്ള ലീഗിന് നാലും ഏഴ് അംഗങ്ങളുള്ള കേരളാ കോണ്&#x200d;ഗസിന് ഒരു മന്ത്രിസ്ഥാനവും ആകും.</p>
<p>∙ ബിന്ദുവോ ബൽറാമോ ? കോൺഗ്രസ് സാധ്യതകളിൽ ഇവർ</p>
<p>മുഖ്യമന്ത്രി ആരെന്നതിനെ അടിസ്ഥാനമാക്കിയാകും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും വി.ഡി. സതീശന്റെയും സാധ്യത. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് സൂചനയുണ്ട്. കൂടാതെ മുൻ മന്ത്രിമാരായ കെ. മുരളീധരന്&#x200d;, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽ കുമാർ തുടങ്ങിയവർ ചർച്ചയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്കും സീനിയർ നേതാക്കൾ പരിഗണിക്കപ്പെട്ടേക്കാം. </p>
<p>പുതുമുഖ നേതാക്കളായ റോജി എം. ജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷാനിമോള്&#x200d; ഉസ്മാന്&#x200d;, എം. ലിജു, എം.വിന്&#x200d;സന്റ്, എന്&#x200d;.ശക്തന്&#x200d;, മാത്യു കുഴല്&#x200d;നാടന്&#x200d; ചാണ്ടി ഉമ്മൻ, വി.ടി.ബലറാം, ടി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയന്&#x200d; എന്നിവരുടെ പേരും പരിഗണിക്കപ്പെടും. വനിതാ മന്ത്രിമാർ ഒന്നിൽ കൂടുതൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഉഷാ വിജയൻ എന്നിവരിൽ ഒരാൾക്ക് ഇടം ലഭിക്കും. കഴിഞ്ഞ ഉമ്മന്&#x200d; ചാണ്ടി മന്ത്രിസഭയില്&#x200d; മുഖ്യമന്ത്രിയടക്കം 11 കോണ്&#x200d;ഗ്രസ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ സ്പീക്കറും.</p>
<p>&#8230;</p>
<p>The post <a href="https://malayalampress.com/2026/05/06/murali-kunhalikutty-vishnu-nath-bindu-apu-who-among-these-will-become-ministers/">മുരളി, കുഞ്ഞാലിക്കുട്ടി, വിഷ്ണുനാഥ്, ബിന്ദു, അപു&#8230; ഇവരിൽ ആരൊക്കെ മന്ത്രിമാരാകും</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/murali-kunhalikutty-vishnu-nath-bindu-apu-who-among-these-will-become-ministers/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: malayalampress.com @ 2026-05-07 10:10:24 by W3 Total Cache
-->