<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Desheeyam Archives - Malayalampress</title>
	<atom:link href="https://malayalampress.com/category/desheeyam/feed/" rel="self" type="application/rss+xml" />
	<link>https://malayalampress.com/category/desheeyam/</link>
	<description></description>
	<lastBuildDate>Thu, 07 May 2026 08:27:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>
	<item>
		<title>കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</title>
		<link>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/</link>
					<comments>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 08:27:33 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129091</guid>

					<description><![CDATA[<p>എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ കപ്പലിലുണ്ടായിരുന്ന മൂന്നുപേരാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഡച്ച് ദമ്പതി‍മാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. പുരുഷന്മാർ കപ്പലിൽവെച്ചും വിമാനമാർഗം ദക്ഷിണാഫ്രിക്കയിലെത്തിയ യുവതി ജൊഹാനസ്‍ബർഗിൽവെച്ചുമാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/">കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് മൂന്നു യാത്രക്കാരെക്കൂടി കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.</p>
<p>ഇതുവരെ കപ്പലിലുണ്ടായിരുന്ന മൂന്നുപേരാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഡച്ച് ദമ്പതി&#x200d;മാരും ഒരു ജർമൻ പൗരനുമാണ് രോഗബാധിതരായി മരിച്ചത്. പുരുഷന്മാർ കപ്പലിൽവെച്ചും വിമാനമാർഗം ദക്ഷിണാഫ്രിക്കയിലെത്തിയ യുവതി ജൊഹാനസ്&#x200d;ബർഗിൽവെച്ചുമാണ് മരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ മറ്റുയാത്രക്കാരെയും വിമാനത്താവളത്തിലെ ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. </p>
<p>ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് പോസിറ്റീവായി കണ്ടെത്തിയത്</p>
<p>പിന്നീട് ഏപ്രിൽ 27-നാണ് ബ്രിട്ടീഷ് പൗരനിൽ രോഗം സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തിനും പരിശോധനയിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ജർമൻ സ്വദേശിയായ യുവതിയുടെ മരണമാണ് ഹാന്റവൈറസ് ബാധിച്ചുള്ള മൂന്നാമത്തേത്. രോഗലക്ഷണങ്ങൾ പ്രകടമായി നാലുദിവസങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു. ന്യുമോണിയയാണ് യുവതിയിൽ മരണകാരണമായത്.</p>
<p>രോഗബാധിതനായ ബ്രിട്ടീഷ് പൗരന്റെ രക്തപരിശോധനയിൽ നിന്നാണ് ഹാന്റവൈറസ് ആണ് ആദ്യത്തെ മൂന്നുമരണങ്ങൾക്കും കാരണമായതെന്ന് മനസ്സിലായത്. ആദ്യമരണം സംഭവിച്ച് 21 ദിവസങ്ങൾക്കുശേഷമാണ് അധികൃതർക്ക് രോഗകാരണം കണ്ടെത്താനായത്. നിലവിൽ കപ്പലിലെ യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി</p>
<p>കപ്പലിലെ യാത്രികരിൽ രോഗകാരണമായത് എന്താണെന്നതു സംബന്ധിച്ച വിവവരം പുറത്തുവന്നിട്ടില്ല. ആദ്യം മരിച്ച ദമ്പതികൾ കപ്പൽ യാത്രയ്ക്ക് മുമ്പ് അർജന്റീനയും തെക്കൻ അമേരിക്കയും സന്ദർശിച്ചിരുന്നു. ഇവിടെനിന്നാണോ രോഗം ബാധിച്ചതെന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണ്. ഹാന്റ വൈറസിന്റെ ആൻഡീസ് വകഭേദം തെക്കൻ അമേരിക്കയിലും അർജന്റീനയിലും ചിലിയിലുമാണ് പൊതുവേ കാണപ്പെടുന്നത്.</p>
<p>ക്രൂ മെമ്പർമാരുൾപ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളിൽ നിന്നുള്ള 150 യാത്രക്കാരാണ് കപ്പലിലുള്ളത്. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.</p>
<p>The post <a href="https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/">കപ്പലിലെ രോഗികൾ എട്ടായി, ഉറവിടം അവ്യക്തം; സാമൂഹികഅകലം പാലിക്കാൻ നിർദേശിച്ച് ലോകാരോഗ്യ സംഘടന</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/eight-patients-on-board-source-unclear-the-world-health-organization-recommends-social-distancing/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</title>
		<link>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/</link>
					<comments>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 07:30:43 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Web Desk]]></category>
		<guid isPermaLink="false">https://malayalampress.com/?p=129088</guid>

					<description><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്‍ ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്‍മോഹന്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>രാജാക്കാട്: കുഴഞ്ഞുവീണ നിലയില്&#x200d; കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്&#x200d; ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്&#x200d;മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്&#x200d;മോഹന്റെ സഹോദരിയുടെ ഭര്&#x200d;ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്&#x200d; കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്&#x200d; ശാന്തിയെ ജഗന്&#x200d;മോഹന്&#x200d; കാണുകയായിരുന്നു. തുടര്&#x200d;ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്&#x200d; ഉണ്ടായിരുന്നതിനാല്&#x200d; മരണത്തില്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല.</p>
<p>എന്നാല്&#x200d; കഴുത്തില്&#x200d; അസ്വാഭാവിക പാടുകള്&#x200d; കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താന്&#x200d; തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; മൃതദേഹം ഇടുക്കി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; എത്തിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി. തുടര്&#x200d;ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.</p>
<p>ഇതിനിടെ രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നതായി ശാന്തി പറഞ്ഞതായി ജഗന്&#x200d;മോഹന്&#x200d; പൊലീസിനോട് പറഞ്ഞു. തിങ്കഴാഴ്ച താന്&#x200d; ഇല്ലാത്ത സമയം രാമകൃഷ്ണന്&#x200d; വീട്ടില്&#x200d; വന്നിരുന്നുവെന്നും ആണി ചോദിച്ചിരുന്നുവെന്നും ജഗന്&#x200d;മോഹന്&#x200d; പറഞ്ഞു. താന്&#x200d; വന്ന ശേഷം ആണി കൊടുത്താല്&#x200d; മതിയെന്ന് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീട്ടില്&#x200d; എത്തിയപ്പോള്&#x200d; ശാന്തിയെ മുറിയില്&#x200d; അബോധാവസ്ഥയില്&#x200d; കണ്ടെത്തുകയായിരുന്നുവെന്നും ജനന്&#x200d;മോഹന്&#x200d; പറഞ്ഞു. </p>
<p>സംശയം തോന്നിയ പൊലീസ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെ രാമകൃഷ്ണന്&#x200d; കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്&#x200d; തോര്&#x200d;ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാമകൃഷ്ണന്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/">മരിച്ചത് കുഴഞ്ഞുവീണെന്ന് കരുതി;പോസ്റ്റ്‌മോർട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം; യുവതിയെ കൊന്നത് ഭർതൃ സഹോദരി ഭർത്താവ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/the-deceased-was-thought-to-have-collapsed-the-post-mortem-revealed-that-it-was-murder-the-woman-was-killed-by-her-husbands-sisters-husband/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</title>
		<link>https://malayalampress.com/2026/05/07/367756788/</link>
					<comments>https://malayalampress.com/2026/05/07/367756788/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 02:11:27 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129063</guid>

					<description><![CDATA[<p>ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. ഏറ്റവും വലിയ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/367756788/">തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.</p>
<p>എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ അല്ലെങ്കിൽ കേവല ഭൂരിപക്ഷമുള്ള മുന്നണിയെയോ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയാണ് പതിവ്.</p>
<p>108 സീറ്റുനേടിയ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ കുറവുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് 5 എംഎൽഎമാരുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ- അണ്ണാ ഡിഎംകെയുമായും എൻഡിഎയിലെ ഘടക കക്ഷിയായ പിഎംകെയുമായും അനൗപചാരിക ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയിൽ വലിയൊരു വിഭാഗം ടിവികെയുമായി സഹകരിക്കണം എന്ന അഭിപ്രായമാണ് ഉള്ളത്.</p>
<p>ഇടതു കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ എൻഡിഎയിലെ കക്ഷികളെ ടിവികെ ഔപചാരികമായി സമീപിക്കുകയുള്ളൂ. മുസ്ലിംലീഗ് ഒപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎം, സിപിഐ ഡിഎംകെ സഖ്യത്തിൽ തുടരുമെന്നാണ് വിവരം.</p>
<p>The post <a href="https://malayalampress.com/2026/05/07/367756788/">തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ സസ്പെൻസ്; വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്നില്ല</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/367756788/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു</title>
		<link>https://malayalampress.com/2026/05/07/183838/</link>
					<comments>https://malayalampress.com/2026/05/07/183838/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 01:21:24 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129052</guid>

					<description><![CDATA[<p>ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന. ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്ക‍‍ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/183838/">ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ടെഹ്റാൻ: ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന. ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്ക&#x200d;&#x200d;ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. </p>
<p>അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെൻട്രൽ കമാൻഡ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവിക സേനയും എഫ് എ18 സൂപ്പ&#x200d;ർ ഹോണറ്റ് ഇറാനിയൻ കപ്പലിന് നേരെ പ്രയോഗിച്ചു. </p>
<p>നിരവധി 20 മില്ലി മീറ്റ&#x200d;ർ നീളമുള്ള തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് വിശദമാക്കുന്നത്. നിലവിൽ ഈ കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നാണ് അമേരിക്ക വിശദമാക്കുന്നത്.</p>
<p>പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയതെന്നാണ് യുഎസ് നേവി വിശദമാക്കുന്നത്. കപ്പലിന്റെ എൻജിൻ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കൻ സൈന്യം വെടിയുതിർത്തത്. ഇതിനെത്തുടർന്ന് എംടി ഹസ്ന കപ്പൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം പ്രവർത്തനരഹിതമായി. </p>
<p>എന്നാൽ കപ്പലിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റതായോ അല്ലെങ്കിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ തടയുന്നതിനും ആയുധക്കടത്ത് തടയുന്നതിനുമായി അമേരിക്കൻ നാവികസേന മേഖലയിൽ കർശനമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഈ നിയമങ്ങൾ ലംഘിക്കുന്ന ഏത് കപ്പലിന് നേരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ കപ്പലിന് നേരെ നടന്നത് നിയമവിരുദ്ധമായ ആക്രമണമാണെന്നും ഇതിനെ കടൽക്കൊള്ളയായി കണക്കാക്കാമെന്നുമാണ് ഇറാന്റെ പ്രാഥമിക പ്രതികരണം. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നുമാണ് ഇറാൻ ഭരണകൂടം വിശദമാക്കുന്നത്.</p>
<p>The post <a href="https://malayalampress.com/2026/05/07/183838/">ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്ക, എംടി ഹസ്നയുടെ എൻജിനുകൾ തക‍ർന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/183838/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ</title>
		<link>https://malayalampress.com/2026/05/07/for-vande-mataram-desiyaga/</link>
					<comments>https://malayalampress.com/2026/05/07/for-vande-mataram-desiyaga/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 01:12:18 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129049</guid>

					<description><![CDATA[<p>ഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാംസ്കാരിക ചരിത്രത്തിലും ഒരു പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്. വന്ദേമാതരം 150-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് മന്ത്രിസഭയുടെ നിർണായക തീരുമാനം. വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നവർക്കോ ഇനി മുതൽ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/for-vande-mataram-desiyaga/">വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>ഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നൽകിയത്.</p>
<p>ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാംസ്കാരിക ചരിത്രത്തിലും ഒരു പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്. വന്ദേമാതരം 150-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് മന്ത്രിസഭയുടെ നിർണായക തീരുമാനം.</p>
<p>വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നവർക്കോ ഇനി മുതൽ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും. വന്ദേമാതരം ആലപിക്കുന്നതിനിടയിൽ അനാദരവ് കാണിക്കുന്നതോ തടസപ്പെടുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും കുറ്റകരമായി കണക്കാക്കും.</p>
<p>നിലവിൽ, ദേശീയ പതാകയെയോ, ഭരണഘടനയെയോ, ദേശീയഗാനത്തെയോ അപമാനിക്കുന്ന കേസുകളിൽ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നിർദിഷ്ട ഭേദഗതി ഈ വ്യവസ്ഥകൾ വന്ദേമാതരത്തിനും ബാധകമാകും.</p>
<p>നിലവിലുള്ള നിയമങ്ങൾ പ്രകാരം, ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവ്വം തടയുകയോ തടസപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 3 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടിവരും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഈ വ്യവസ്ഥകൾ ദേശീയഗാനത്തിനും ബാധകമാകുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.</p>
<p>The post <a href="https://malayalampress.com/2026/05/07/for-vande-mataram-desiyaga/">വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/for-vande-mataram-desiyaga/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ച് കൊന്നു</title>
		<link>https://malayalampress.com/2026/05/07/bjp-leader-suvendu-a/</link>
					<comments>https://malayalampress.com/2026/05/07/bjp-leader-suvendu-a/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 07 May 2026 01:08:42 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129046</guid>

					<description><![CDATA[<p>കൊൽക്കത്ത: ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റായിയെ വെടിവച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണു കൊലപാതകം. ചന്ദ്രനാഥ് റായിക്ക് നേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം.  ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് അധികാരിയുടെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/07/bjp-leader-suvendu-a/">ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ച് കൊന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത: ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റായിയെ വെടിവച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണു കൊലപാതകം. ചന്ദ്രനാഥ് റായിക്ക് നേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം. </p>
<p>ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് അധികാരിയുടെ പിഎ കൊല്ലപ്പെട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുൻപന്തിയിലുള്ള ഒരാളാണ്.</p>
<p>The post <a href="https://malayalampress.com/2026/05/07/bjp-leader-suvendu-a/">ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ച് കൊന്നു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/07/bjp-leader-suvendu-a/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരാർ അം​ഗീകരിച്ചേ മതിയാകൂ; ഇല്ലെങ്കിൽ മുമ്പത്തേക്കാൾ തീവ്രമായി ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്</title>
		<link>https://malayalampress.com/2026/05/06/agreement-accepted-enough/</link>
					<comments>https://malayalampress.com/2026/05/06/agreement-accepted-enough/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 14:34:02 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129039</guid>

					<description><![CDATA[<p>വാഷിങ്ടൺ: സമാധാന കരാർ അം​ഗീകരിച്ചില്ലെങ്കിൽ ഇറാനെതിരായ ആക്രമണം മുമ്പത്തേക്കാൾ തീവ്രമായ രീതിയിൽ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‌ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. കരാർ അം​ഗീകരിച്ചാൽ ഇറാനെതിരായ സൈനിക നീക്കമായ എപിക് ഫ്യൂറി ഉടൻ അവസാനിക്കുമെന്നും ഇല്ലെങ്കിൽ മുമ്പത്തേക്കാൾ കടുത്ത ബോംബാക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും കൂടുതൽ ആണവ ചർച്ചകൾക്കുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാനൊരുങ്ങുന്നുവെന്ന യുഎസ് വാർത്താ ഏജൻസിയായ ആക്സിയോസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/agreement-accepted-enough/">കരാർ അം​ഗീകരിച്ചേ മതിയാകൂ; ഇല്ലെങ്കിൽ മുമ്പത്തേക്കാൾ തീവ്രമായി ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>വാഷിങ്ടൺ: സമാധാന കരാർ അം​ഗീകരിച്ചില്ലെങ്കിൽ ഇറാനെതിരായ ആക്രമണം മുമ്പത്തേക്കാൾ തീവ്രമായ രീതിയിൽ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‌ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി.</p>
<p>കരാർ അം​ഗീകരിച്ചാൽ ഇറാനെതിരായ സൈനിക നീക്കമായ എപിക് ഫ്യൂറി ഉടൻ അവസാനിക്കുമെന്നും ഇല്ലെങ്കിൽ മുമ്പത്തേക്കാൾ കടുത്ത ബോംബാക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും കൂടുതൽ ആണവ ചർച്ചകൾക്കുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാനൊരുങ്ങുന്നുവെന്ന യുഎസ് വാർത്താ ഏജൻസിയായ ആക്സിയോസിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.</p>
<p>ഹോർമുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുളള യുഎസ് നടപടിയായ &#8216;പ്രൊജക്ട് ഫ്രീഡം&#8217; താൽക്കാലികമായി നിർത്തിവക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും എന്നാൽ ഹോർമുസിൽ നിലവിലുള്ള ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.</p>
<p>The post <a href="https://malayalampress.com/2026/05/06/agreement-accepted-enough/">കരാർ അം​ഗീകരിച്ചേ മതിയാകൂ; ഇല്ലെങ്കിൽ മുമ്പത്തേക്കാൾ തീവ്രമായി ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/agreement-accepted-enough/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഴുത്തിൽ കയർ വരിഞ്ഞു മുറുകി..; ഗോവയിൽ പാരാസെയിലിംഗിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവുമായി യുവതി, വീഡിയോ</title>
		<link>https://malayalampress.com/2026/05/06/a-rope-wrapped-around-her-neck-and-tightened-a-young-woman-shares-her-experience-of-coming-face-to-face-with-death-while-parasailing-in-goa-video/</link>
					<comments>https://malayalampress.com/2026/05/06/a-rope-wrapped-around-her-neck-and-tightened-a-young-woman-shares-her-experience-of-coming-face-to-face-with-death-while-parasailing-in-goa-video/#respond</comments>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Wed, 06 May 2026 13:23:52 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Viral News]]></category>
		<guid isPermaLink="false">https://malayalampress.com/?p=129033</guid>

					<description><![CDATA[<p>ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അറബിക്കടലിന് അഭിമുഖമായി കിടക്കുന്ന ആഴം കുറഞ്ഞ ഗോവ തീരം ആഭ്യന്തര &#8211; വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഓരോ വർഷവും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സന്ദ‍ർശിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഗോവ. സാഹസിക വിനോദ സഞ്ചാരമായ പാരാസെയിലിംഗിന് ഏറ്റവും അനുയോജ്യമായ ഇടം. ഗോവയിൽ പാരാസെയിലിംഗിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച്, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/a-rope-wrapped-around-her-neck-and-tightened-a-young-woman-shares-her-experience-of-coming-face-to-face-with-death-while-parasailing-in-goa-video/">കഴുത്തിൽ കയർ വരിഞ്ഞു മുറുകി..; ഗോവയിൽ പാരാസെയിലിംഗിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവുമായി യുവതി, വീഡിയോ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p><strong>ഇ</strong>ന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അറബിക്കടലിന് അഭിമുഖമായി കിടക്കുന്ന ആഴം കുറഞ്ഞ ഗോവ തീരം ആഭ്യന്തര &#8211; വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഓരോ വർഷവും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സന്ദ&#x200d;ർശിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഗോവ. സാഹസിക വിനോദ സഞ്ചാരമായ പാരാസെയിലിംഗിന് ഏറ്റവും അനുയോജ്യമായ ഇടം. ഗോവയിൽ പാരാസെയിലിംഗിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ച്, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതും ഇതേ കാരണം കൊണ്ട് തന്നെ.</p>
<h3>ഒരു മിനിറ്റ് ത്രിൽ, ജീവന് വേണ്ടി പിട&#x200d;ഞ്ഞ പിടച്ചിൽ…</h3>
<p>ഒരു മിനിറ്റിന് വേണ്ടിയുള്ള ത്രിൽ മരണത്തിലേക്കുള്ള വാതിലായി മാറിയ, ഭീതിയോടി കൂടി മാത്രം ഓർക്കാൻ പറ്റുന്ന ആ അനുഭവം അവർ വീഡിയോയിൽ പങ്കുവച്ചു. &#8220;ഒരു മിനിറ്റ് ആവേശം&#8230; എനിക്ക് എല്ലാം നഷ്ടപ്പെടുത്തി.&#8221; എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. പാരാസെയിലിംഗിന്&#x200d;റെ അവസാനത്തെ ലാപ്പിൽ യുവതിയെ തിരികെ ബോട്ടിൽ കയറ്റുന്നതിനായി അടുപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ബോട്ടിനോട് അടുക്കും തോറും യുവതി കടലിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഈ കാഴ്ച കണ്ട് ബോട്ടിലുണ്ടായിരുന്ന ചിലർ ചിരിക്കുന്നതും കേൾക്കാം. അതേസയം. ആ നിമിഷങ്ങളിൽ താൻ അനുഭവിച്ച പേടിയും വേദനയുമാണ് അവർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. &#8216;ഗോവയിൽ രസകരമായ ഒരു പാരാസെയിലിംഗ് അനുഭവം, കടലിന്&#x200d;റെ നടുവിൽ ഞാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് അവസാനിച്ചത്. ഞാൻ വെള്ളത്തിൽ വീണു, കയർ എന്&#x200d;റെ കഴുത്തിൽ മുറുകി, പെട്ടെന്ന് പരിഭ്രാന്തിയും നിശബ്ദതയും ഭയവും നിറഞ്ഞു. നിങ്ങൾ ഇനി നിയന്ത്രണത്തിലല്ലെന്ന് മനസ്സിലാക്കുമ്പോൾ ഒരു ക്യാമറയ്ക്കും ആ വികാരം പകർത്താൻ കഴിയില്ല.&#8217; താൻ പ്രാണരക്ഷാർത്ഥം പിടഞ്ഞപ്പോൾ കേട്ട ചിരികളെ സൂചിപ്പിച്ച് കൊണ്ട് അവരെഴുതി.</p>
<p><strong>ഓർമ്മകളല്ല, ട്രോമകളിലെ ജീവിതം</strong></p>
<p>&#8216;നിങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരിക്കുന്നു. എൻറെ ഭാഗ്യം. ആരൊക്കെയോ വന്നു. ആരൊക്കെയോ എന്നെ രക്ഷപ്പെടുത്തി. പക്ഷേ. എല്ലാവർക്കും ആ രണ്ടാമത്തെ ചാൻസ് കിട്ടിയെന്ന് വരില്ല. നിങ്ങൾ വാട്ടർ സ്പോർട് പരീക്ഷിക്കുകയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കണം. സുരക്ഷ പരിശോധിക്കണം. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. കാരണം, ചില അനുഭവങ്ങൾ വെറും ഓർമ്മകളായി മാത്രമം നിൽക്കില്ല. അവ ട്രോമകളായി മാറുന്നു.&#8217; തന്&#x200d;റെ വേദനാജനകമായ അനുഭവത്തെ ഓർത്തെടുത്ത അവർ മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്നവണ്ണം കൂട്ടിച്ചേർത്തു. യുവതിയുടെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ഇന്&#x200d;സ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെട്ടു. വിനോദ സഞ്ചാരത്തിനായെത്തി ജീവൻ കളയുന്ന വിനോദങ്ങളിൽ ചെന്ന് പെടുന്നതിനെ കുറിച്ച് നിരവധി പേരെഴുതി. യാത്രകളിൽ, പ്രത്യേകിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സാഹസിക സ്പോർട്സ് ഇനങ്ങളിൽ സുരക്ഷയെ ഒരിക്കലും നിസാരമായി കാണരുതെന്ന് ചിലർ കുറിച്ചു. ഗോവയിലെ വാട്ടർ സ്‌പോർട്‌സ് നല്ലതാണെന്നും എന്നാൽ, പരിശീലനം സിദ്ധിച്ച ജീവനക്കാരുടെയും ശരിയായ ഉപകരണങ്ങളുടെ അഭാവം സഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് നിരവധി പേർ കൂട്ടിച്ചേർത്തു.</p>
<p>The post <a href="https://malayalampress.com/2026/05/06/a-rope-wrapped-around-her-neck-and-tightened-a-young-woman-shares-her-experience-of-coming-face-to-face-with-death-while-parasailing-in-goa-video/">കഴുത്തിൽ കയർ വരിഞ്ഞു മുറുകി..; ഗോവയിൽ പാരാസെയിലിംഗിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവുമായി യുവതി, വീഡിയോ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/a-rope-wrapped-around-her-neck-and-tightened-a-young-woman-shares-her-experience-of-coming-face-to-face-with-death-while-parasailing-in-goa-video/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ</title>
		<link>https://malayalampress.com/2026/05/06/a-setback-for-vijay-majority-not-proved-oath-uncertain/</link>
					<comments>https://malayalampress.com/2026/05/06/a-setback-for-vijay-majority-not-proved-oath-uncertain/#respond</comments>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 06 May 2026 13:20:19 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=129025</guid>

					<description><![CDATA[<p>സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/a-setback-for-vijay-majority-not-proved-oath-uncertain/">വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ. ഭൂരിപക്ഷം തെളിയിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ആവശ്യമെന്ന് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കത്ത് ലഭിച്ചാൽ സത്യപ്രതിജ്ഞയിലേക്ക് കടക്കാമെന്നും ഗവർണർ വ്യക്തമാക്കി.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വന്ന ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118ൽ എത്താൻ 10ഓളം സീറ്റുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ കേവല ഭൂരിപക്ഷം 112 ആയി ഉയർന്നു. സർക്കാർ രൂപീകരിക്കുവാൻ 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ 6 സീറ്റുകൾ കൂടി ലഭിച്ചാലേ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാനാകൂ.</p>
<p>അതേസമയം, കോൺഗ്രസിന് പുറമേ ഏതെങ്കിലും സ്വതന്ത്രർ ടിവികെയുടെ ഭാഗമാകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വർഗീയ ശക്തികളെ സഖ്യത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിബന്ധനയോട് കൂടിയായിരുന്നു കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് തമിഴ്നാട്ടിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.</p>
<p>The post <a href="https://malayalampress.com/2026/05/06/a-setback-for-vijay-majority-not-proved-oath-uncertain/">വിജയ്ക്ക് തിരിച്ചടി; ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/a-setback-for-vijay-majority-not-proved-oath-uncertain/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തിന് വെറും രണ്ട് ദിവസം മുമ്പ് വധു കോമയിൽ നിന്നുമുണർന്നു, മൂന്ന് മാസത്തെ അബോധാവസ്ഥയ്ക്ക് ശേഷം!</title>
		<link>https://malayalampress.com/2026/05/06/the-bride-woke-up-from-a-coma-just-two-days-before-her-wedding-after-three-months-of-unconsciousness/</link>
					<comments>https://malayalampress.com/2026/05/06/the-bride-woke-up-from-a-coma-just-two-days-before-her-wedding-after-three-months-of-unconsciousness/#respond</comments>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Wed, 06 May 2026 13:19:58 +0000</pubDate>
				<category><![CDATA[Desheeyam]]></category>
		<category><![CDATA[Viral News]]></category>
		<guid isPermaLink="false">https://malayalampress.com/?p=129024</guid>

					<description><![CDATA[<p>വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചികിത്സാ പിഴവിനെത്തുടർന്ന് കോമയിലായിരുന്ന യുവതിയ്ക്ക് ബോധം തിരിച്ചുകിട്ടി. കിഴക്കൻ ചൈനയിലെ തിയാൻ സ്വദേശിയായ 24 -കാരി വാങ് റാൻറാൻ ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയത്. ഏപ്രിൽ 25 -നായിരുന്നു വാങ്ങിന്‍റെയും കാമുകൻ സാങ് സിറൂയിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ആശുപത്രിയിലെത്തിയത് സാധാരണ ജലദോഷത്തിന് കഴിഞ്ഞ ജനുവരിയിൽ തൊണ്ട വേദനയെത്തുടർന്ന് വാങ് അടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഒരു സാധാരണ ജലദോഷമാണെന്ന് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/06/the-bride-woke-up-from-a-coma-just-two-days-before-her-wedding-after-three-months-of-unconsciousness/">വിവാഹത്തിന് വെറും രണ്ട് ദിവസം മുമ്പ് വധു കോമയിൽ നിന്നുമുണർന്നു, മൂന്ന് മാസത്തെ അബോധാവസ്ഥയ്ക്ക് ശേഷം!</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p><strong>വി</strong>വാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചികിത്സാ പിഴവിനെത്തുടർന്ന് കോമയിലായിരുന്ന യുവതിയ്ക്ക് ബോധം തിരിച്ചുകിട്ടി. കിഴക്കൻ ചൈനയിലെ തിയാൻ സ്വദേശിയായ 24 -കാരി വാങ് റാൻറാൻ ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയത്. ഏപ്രിൽ 25 -നായിരുന്നു വാങ്ങിന്&#x200d;റെയും കാമുകൻ സാങ് സിറൂയിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.</p>
<h3>ആശുപത്രിയിലെത്തിയത് സാധാരണ ജലദോഷത്തിന്</h3>
<p>കഴിഞ്ഞ ജനുവരിയിൽ തൊണ്ട വേദനയെത്തുടർന്ന് വാങ് അടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഒരു സാധാരണ ജലദോഷമാണെന്ന് കരുതിയാണ് അവർ ക്ലിനിക്കിലെത്തിയത്. എന്നാൽ, അവിടെ വെച്ച് നൽകിയ ഒരു ഇൻജക്ഷൻ വാങ്ങിന്&#x200d;റെ ജീവിതം മാറ്റിമറിച്ചു. മരുന്ന് നൽകുന്നതിന് മുൻപ് അലർജി പരിശോധന നടത്തുകയോ വിവരങ്ങൾ ചോദിക്കുകയോ ചെയ്തിരുന്നില്ല. ഇൻജക്ഷൻ എടുത്ത് മിനിറ്റുകൾക്കുള്ളിൽ വാങ്ങിന്&#x200d;റെ നാവ് മരവിക്കുകയും ശ്വാസതടസ്സവും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്തു. വൈകാതെ തന്നെ യുവതി അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ &#8216;അസിഡോസിസ്&#8217;, &#8216;ശ്വസന പരാജയം&#8217; എന്നിവ കണ്ടെത്തി. തലച്ചോറിലേക്ക് നാല് മിനിറ്റിലധികം നേരത്തേക്ക് ഓക്സിജൻ ലഭിക്കാതിരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമായി.</p>
<p><strong>വ്യാജ ഡോക്ടറും നേഴ്സും</strong></p>
<p>പിന്നീട് നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇൻജക്ഷൻ നൽകിയ വ്യക്തിക്ക് മതിയായ മെഡിക്കൽ പരിശീലനം ഉണ്ടായിരുന്നില്ലെന്നും, കുറിപ്പടി നൽകിയ ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഇതോടെ, ക്ലിനിക്ക് അടച്ച് പൂട്ടിയ ഉടമ 2,00,000 യുവാൻ നഷ്ടപരിഹാരം നൽകി മുങ്ങി. അതിനോടകം തന്നെ 7,00,000 യുവാനിലധികം (ഏകദേശം 80 ലക്ഷം രൂപ) ചികിത്സാ ചിലവ് വന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.</p>
<p><strong>ഒടുവിൽ, കണ്ണ് തുറന്ന് വധു</strong></p>
<p>നീണ്ട 92 ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷം, ഏപ്രിൽ 23 -ന് (വിവാഹത്തിന് രണ്ട് ദിവസം മുൻപ്) വാങ് കണ്ണ് തുറന്നു. തനിക്ക് അരികിലിരുന്ന സാങ്ങിനെ നോക്കി അവൾ പുഞ്ചിരിച്ചു. സംസാരിക്കാനോ സ്വയം ചലിക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും വാങ്ങിന്&#x200d;റെ കണ്ണുകളിലെ തിളക്കം തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് കണ്ണീരോടെ സാങ് പറയുന്നു. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ ഒരുങ്ങിയ ഈ ദമ്പതികളുടെ ദുരവസ്ഥ ചൈനീസ് സമൂഹ മധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. യോഗ്യതയോ പരിശീലനമോ ലഭിക്കാത്ത വ്യാജ ആരോഗ്യ പ്രവ&#x200d;ർത്തകർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമായി.</p>
<p>The post <a href="https://malayalampress.com/2026/05/06/the-bride-woke-up-from-a-coma-just-two-days-before-her-wedding-after-three-months-of-unconsciousness/">വിവാഹത്തിന് വെറും രണ്ട് ദിവസം മുമ്പ് വധു കോമയിൽ നിന്നുമുണർന്നു, മൂന്ന് മാസത്തെ അബോധാവസ്ഥയ്ക്ക് ശേഷം!</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
					<wfw:commentRss>https://malayalampress.com/2026/05/06/the-bride-woke-up-from-a-coma-just-two-days-before-her-wedding-after-three-months-of-unconsciousness/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: malayalampress.com @ 2026-05-07 10:10:31 by W3 Total Cache
-->