<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Breaking Archives - Malayalampress</title>
	<atom:link href="https://malayalampress.com/category/breaking/feed/" rel="self" type="application/rss+xml" />
	<link>https://malayalampress.com/category/breaking/</link>
	<description></description>
	<lastBuildDate>Sat, 30 May 2026 05:39:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://malayalampress.com/wp-content/uploads/2026/05/cropped-favicon-32x32.png</url>
	<title>Breaking Archives - Malayalampress</title>
	<link>https://malayalampress.com/category/breaking/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സഊദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം</title>
		<link>https://malayalampress.com/2026/05/30/congratulations-pour-in-for-saudi-arabia-for-making-the-hajj-season-beautiful-even-in-a-war-situation/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Sat, 30 May 2026 05:39:32 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Saudi]]></category>
		<guid isPermaLink="false">https://malayalampress.com/?p=131432</guid>

					<description><![CDATA[<p>മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി സമാപിച്ചു. മക്ക മേഖല ഡെപ്യൂട്ടി അമീറാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധ സാഹചര്യത്തിലും വിജയകരമായി ഹജ്ജ് സീസൺ പൂർത്തിയാക്കിയതിൽ രാഷ്ട്ര നേതാക്കൾ സഊദിക്ക് അഭിനന്ദനം അറിയിച്ചു.  ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ സബാഹ് എന്നിവർ സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/30/congratulations-pour-in-for-saudi-arabia-for-making-the-hajj-season-beautiful-even-in-a-war-situation/">യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സഊദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p><strong>മക്ക:</strong> ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ വിജയകരമായി സമാപിച്ചു. മക്ക മേഖല ഡെപ്യൂട്ടി അമീറാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധ സാഹചര്യത്തിലും വിജയകരമായി ഹജ്ജ് സീസൺ പൂർത്തിയാക്കിയതിൽ രാഷ്ട്ര നേതാക്കൾ സഊദിക്ക് അഭിനന്ദനം അറിയിച്ചു.  ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ സബാഹ് എന്നിവർ <span class="transliteration">സഊദി</span> രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെയും ഈ വർഷത്തെ ഹജ്ജ് സീസണിന്റെ മികച്ച വിജയത്തിനും കൃത്യവും വിശിഷ്ടവുമായ സംഘാടനത്തിനും അഭിനന്ദിച്ചു.</p>
<p>1447 ഹിജ്റ വർഷത്തിലെ സീസണും പൂർത്തിയാക്കി പരിശുദ്ധ ഹജ്ജ് സീസൺ സമാപിക്കുമ്പോൾ വിശ്വാസികൾ അടുത്ത പുണ്യകാലത്തിനായി കാത്തിരിപ്പും തുടങ്ങുകയാണ്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സീസണാണ് പൂർത്തിയായത്. ഏറ്റവും പ്രാനപ്പെട്ട അറഫാ ദിനത്തിൽ 46 ഡിഗ്രിയായിരുന്നു ചൂട്. മേഖലയിലെ സംഘർഷം കാരണം അധിക സുരക്ഷ ഒരുക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷം അംഗങ്ങളെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. മക്കാ മഗരത്തിന് കാവലായി നിൽക്കുന്ന എയർ ഡിഫൻസ് സിസ്റ്റവും കണ്ടു. സദാ ജാഗരൂകരായി പോർവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും വിശ്വാസികളെ കാക്കാനായി സജ്ജമായിരുന്നു.</p>
<h2>17 ലക്ഷത്തിലധികം ഹാജിമാരെ നിയന്ത്രിച്ചത് എ ഐ സിസ്റ്റം</h2>
<p>ഇത്തവണ പതിനേഴ് ലക്ഷത്തിലധികം ഹാജിമാരാണ് ഹജ്ജിനെത്തിയത്. എ ഐ സംവിധാനങ്ങളായിരുന്നു ഇത്തവണ ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്. ബസീർ സിസ്റ്റം വഴി റിയൽ ടൈം ക്രൗഡ് നിരീക്ഷണം നടത്തി. സവാഹിർ സിസ്റ്റം വരാനിടയുള്ള തിരക്കുകൾ മുൻകൂട്ടി കാണിച്ചു. ഉടനടി നടപടിക്ക് തീരുമാനം നിർദേശിച്ചു. ഡിജിറ്റൽ പെർമിറ്റ്, നുസുക് ആപ്പ്, ഡിജിറ്റൽ ടാഗ് എന്നിവ വഴി ട്രാക്കിങ് എളുപ്പമാക്കി. ഗ്രാൻഡ് മോസ്ക്ക്, മിന, മുസ്ദദലിഫ, ജംറകൾ എന്നിവടങ്ങളിലായി ഇരുപതിനായിരത്തോളം എച്ച് ഡി, തെർമൽ ക്യാമറകൾ സ്ഥാപിച്ചു. തിരക്ക് കൂടുമോ എന്നതും വഴി തിരിച്ചു വിടണോ എന്നതും അര മണിക്കൂറോ ഒരു മണിക്കൂർ മുൻപോ മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. മിനായിലും അറഫയിലും മുസ്ദലിഫയിലും കഅബാ പരിസരത്തും ഒരിടത്തും തിക്കും തിരക്കുമുണ്ടായില്ല. യുദ്ധ സാഹചര്യത്തിലും വിജയകരമായി ഹജ്ജ് സീസൺ പൂർത്തിയാക്കിയതിൽ ഗൾഫ് രാഷ്ട്രങ്ങളുൾപ്പടെ വിവിധ രാഷ്ട്ര മേധാവികൾ സൗദിക്ക് അഭിനന്ദനം അറിയിച്ചു. ഔദ്യോഗികമായി ഹജ്ജ് സീസൺ അവസാനിച്ചതായി പ്രഖ്യാപിക്കപ്പട്ടെങ്കിലും ഹാജിമാർക്ക് വിശുദ്ധ നഗരങ്ങളിൽ ഏതാനും ചടങ്ങുകൾ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാകും നാട്ടിലേക്ക് മടങ്ങുക.</p>
<p>The post <a href="https://malayalampress.com/2026/05/30/congratulations-pour-in-for-saudi-arabia-for-making-the-hajj-season-beautiful-even-in-a-war-situation/">യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സഊദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്… ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം</title>
		<link>https://malayalampress.com/2026/05/29/the-governments-first-policy-announcement/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Fri, 29 May 2026 05:59:13 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[Keralam]]></category>
		<guid isPermaLink="false">https://malayalampress.com/?p=131339</guid>

					<description><![CDATA[<p>സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി, അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/29/the-governments-first-policy-announcement/">കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്… ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<ul>
<li>
<blockquote><p>സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് ആര്&#x200d;ത്തവ അവധി, അസംഘടിത മേഖലയിലെ സ്ത്രീകള്&#x200d;ക്ക് ആറ് മാസത്തെ പ്രസവാവധി</p></blockquote>
</li>
</ul>
<p>തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്&#x200d;ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര അര്&#x200d;ലേക്കര്&#x200d; ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവന്റെ നിര്&#x200d;ദേശം തള്ളി വന്ദേമാതരം സഭയില്&#x200d; മുഴുവന്&#x200d; ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്&#x200d;സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്.</p>
<p>വമ്പന്&#x200d; പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്&#x200d; ഗവര്&#x200d;ണര്&#x200d; നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; വിശദീകരിക്കാന്&#x200d; ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് മാസം 1,000 രൂപ നല്&#x200d;കുമെന്നും ക്ഷേമ പെന്&#x200d;ഷന്&#x200d; 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്&#x200d;ക്ക് കെഎസ്ആര്&#x200d;ടിസിയില്&#x200d; സൗജന്യയാത്ര, ഉമ്മന്&#x200d;ചാണ്ടി ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സ്, കാര്&#x200d;ഷിക മേഖലയ്ക്ക് ഊന്നല്&#x200d; നല്&#x200d;കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകള്&#x200d; കുറയ്ക്കാന്&#x200d; നടപടിയുണ്ടാകും. കാര്&#x200d;ഷിക മേഖലയില്&#x200d; യന്ത്രവല്&#x200d;ക്കരണം വ്യാപകമാക്കും, വനിതാ കര്&#x200d;ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.</p>
<p>ഉമ്മന്&#x200d;ചാണ്ടി ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വര്&#x200d;ഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും. വജനങ്ങള്&#x200d;ക്ക് സംരംഭം ആരംഭിക്കാന്&#x200d; 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്&#x200d;ക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷന്&#x200d; ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്&#x200d;ത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറന്&#x200d;സ് ടു ഡ്രഗ്‌സ്. എക്‌സൈസ് വകുപ്പില്&#x200d; സമഗ്ര പരിഷ്‌കാരം. ലഹരി നെറ്റ്‌വര്&#x200d;ക്കുകളെ തകര്&#x200d;ക്കും. സ്‌കൂള്&#x200d;, കോളേജ് ക്യാമ്പസുകള്&#x200d; ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വണ്&#x200d; സീറ്റുകള്&#x200d; വർധിപ്പിക്കും എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.</p>
<p>കേരളത്തെ അന്താരാഷ്ട്രതലത്തില്&#x200d; ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സര്&#x200d;ക്കാര്&#x200d; സമഗ്ര സിനിമാനയം രൂപീകരിക്കുമെന്ന് ഗവര്&#x200d;ണര്&#x200d; നയപ്രഖ്യാപനത്തില്&#x200d; വ്യക്തമാക്കി. അത്യാധുനികമായ ഒരു മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇന്&#x200d;ഡസ്ട്രീസ് ഹബ്ബും സര്&#x200d;ക്കാര്&#x200d; വികസിപ്പിക്കും. ആനിമേഷന്&#x200d;-വിഎഫ്എക്‌സ് മേഖലകളിലെ യുവ പ്രതിഭകള്&#x200d;ക്ക് കൂടുതല്&#x200d; അവസരങ്ങള്&#x200d; നല്&#x200d;കുന്നതിനൊപ്പം 60 വയസ്സിന് മുകളിലുള്ള സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d;ക്ക് പെന്&#x200d;ഷനും ആരോഗ്യ ഇന്&#x200d;ഷൂറന്&#x200d;സും ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകള്&#x200d; നിര്&#x200d;മ്മിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതല്&#x200d; നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഡിജിറ്റല്&#x200d; ആര്&#x200d;ട്ട് മ്യൂസിയങ്ങള്&#x200d; സ്ഥാപിക്കുകയും ചെയ്യും.</p>
<p>മൊബൈല്&#x200d; മാവേലി സ്റ്റോറുകള്&#x200d; വിപുലീകരിക്കും. കേരളത്തില്&#x200d; ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്&#x200d; തുടങ്ങും. സംസ്ഥാനത്ത് ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്&#x200d; ആരംഭിക്കും. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സയന്റിഫിക് സെന്റര്&#x200d; ആരംഭിക്കും. സെമസ്റ്റര്&#x200d; ഇന്&#x200d; കേരള എന്ന അക്കാദമിക് ടൂറിസം പദ്ധതി എന്നിവ ആരംഭിക്കും.  വന്യജീവി ആക്രമണങ്ങള്&#x200d; തടയാന്&#x200d; അത്യാധുനിക സാങ്കേതിക വിദ്യകള്&#x200d; പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികള്&#x200d;. സംസ്ഥാനത്തെ ലോകനിലവാരമുള്ള സ്‌പോര്&#x200d;ട്‌സ് ഹബ്ബാക്കി മാറ്റാന്&#x200d; അത്യാധുനിക പരിശീലന കേന്ദ്രങ്ങള്&#x200d; സ്ഥാപിക്കും. അസംഘടിത മേഖലയിലെ സ്ത്രീകള്&#x200d;ക്ക് ആറ് മാസത്തെ പ്രസവാവധി, പ്ലാന്റേഷന്&#x200d; മേഖലയിലെ നിയന്ത്രണങ്ങളില്&#x200d; ശാസ്ത്രീയമായ മാറ്റങ്ങള്&#x200d; വരുത്തുന്നതിനും പൊതുഭൂമി സംരക്ഷിക്കാനും വ്യവസായ വളര്&#x200d;ച്ച ഉറപ്പാക്കാനും പുതിയ ലാന്&#x200d;ഡ് കമ്മീഷനെ നിയോഗിക്കും, കര്&#x200d;ഷകര്&#x200d;ക്ക് വ്യവസ്ഥകളില്ലാതെ പട്ടയം ഉറപ്പാക്കും, ബൈപ്പാസുകളെ നാലുവരിപ്പാതകളാക്കി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ റോഡുകളും ഘട്ടങ്ങളാക്കി ബിഎം ആന്&#x200d;ഡ് ബി സി നിലവാരത്തിലേക്ക് ഉയര്&#x200d;ത്തും. കേരളത്തിലെ വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് പ്രതിമാസം മൂന്നുദിവസം വരെ ആര്&#x200d;ത്തവാവധി നല്&#x200d;കും. പ്രൊജക്ട് മെന്&#x200d;സ്ട്രല്&#x200d; ഡിഗ്നിറ്റിയുടെ ഭാഗമായാണ് പ്രഖ്യാപനം. അതിഥി തൊഴിലാളികള്&#x200d;ക്ക് രജിസ്‌ട്രേഷന് പ്രത്യേകം പോര്&#x200d;ട്ടല്&#x200d; രൂപീകരിക്കും ഗവര്&#x200d;ണര്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>The post <a href="https://malayalampress.com/2026/05/29/the-governments-first-policy-announcement/">കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്… ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഒമാൻ പൊട്ടിത്തെറിക്കും; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്; ഒമാന് സഹായം വാഗ്ദാനം ചെയ്ത്  ഇറാൻ</title>
		<link>https://malayalampress.com/2026/05/28/oman-will-explode-trump-threatens-oman-iran-offers-help-to-oman/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Thu, 28 May 2026 16:14:37 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Oman]]></category>
		<category><![CDATA[World]]></category>
		<guid isPermaLink="false">https://malayalampress.com/?p=131307</guid>

					<description><![CDATA[<p>ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. തെഹ്റാൻ: ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് ഇറാൻ. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ &#8216;അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. &#8216;പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്‌പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ&#8217;ന്നാണ് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/28/oman-will-explode-trump-threatens-oman-iran-offers-help-to-oman/">ഒമാൻ പൊട്ടിത്തെറിക്കും; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്; ഒമാന് സഹായം വാഗ്ദാനം ചെയ്ത്  ഇറാൻ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<ul>
<li>
<blockquote><p>ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.</p></blockquote>
</li>
</ul>
<p class="has-small-font-size"><strong>തെഹ്റാൻ:</strong> ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ&#x200d;ഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് ഇറാൻ. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ &#8216;അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. &#8216;പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്‌പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ&#8217;ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.</p>
<p class="has-small-font-size">&#8216;ഐക്യരാഷ്ട്രസഭാ അംഗരാജ്യം കൂടിയായ ഒമാനെ നശിപ്പിക്കുമെന്ന ഭീഷണി ബലപ്രയോഗ ഭീഷണി നിരോധിക്കുന്നതിനുള്ള അടിസ്ഥാന തത്വത്തിന്റെ ലംഘനം മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമലംഘനവും ഭീഷണിപ്പെടുത്തലും സാധാരണ നിലയിലാകുന്നതിന്റെ അപകടകരമായ മറ്റൊരു അടയാളം കൂടിയാണെന്നും&#8217; പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കൈകാര്യം ചെയ്യാൻ ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.</p>
<p class="has-small-font-size">ഇതിനിടെ കുവൈറ്റിലേയ്ക്കുള്ള ഇറാൻ്റെ മിസൈൽ ആക്രമണം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന ആരോപണവുമായി അമേരിക്ക രം​ഗത്തെത്തിയിട്ടുണ്ട്. കുവൈറ്റ് സേറ ഇറാനിയൻ മിസൈൽ തടഞ്ഞതിന് ശേഷമാണ് ഇറാൻ വെടിനിർത്തൽ ലംഘനം നടത്തിയതായി അമേരിക്ക ആരോപിച്ചത്. കുവൈറ്റിലേക്ക് ഇറാൻ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു, അത് കുവൈറ്റ് സേന വിജയകരമായി തടഞ്ഞുവെന്നായിരുന്നു പ്രസ്താവനയിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലും സമീപത്തും വ്യക്തമായ ഭീഷണി ഉയർത്തിയ അഞ്ച് വൺ-വേ ആക്രമണ ഡ്രോണുകൾ ഇറാൻ സൈന്യം വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ ഗുരുതരമായ വെടിനിർത്തൽ ലംഘനം ഉണ്ടായത്. എല്ലാ ഡ്രോണുകളും യുഎസ് സേന വിജയകരമായി തടഞ്ഞു. ബന്ദർ അബ്ബാസിലെ ഇറാനിയൻ ഗ്രൗണ്ട് കൺട്രോൾ സൈറ്റിൽ നിന്നുള്ള ആറാമത്തെ ഡ്രോൺ വിക്ഷേപണത്തെയും തടഞ്ഞു എന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്.</p>
<div class="google-auto-placed ap_container"><ins class="adsbygoogle adsbygoogle-noablate" data-ad-format="auto" data-ad-client="ca-pub-7158775541861981" data-adsbygoogle-status="done" data-ad-status="filled"></p>
<div id="aswift_2_host"></div>
<p></ins></div>
<p>The post <a href="https://malayalampress.com/2026/05/28/oman-will-explode-trump-threatens-oman-iran-offers-help-to-oman/">ഒമാൻ പൊട്ടിത്തെറിക്കും; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്; ഒമാന് സഹായം വാഗ്ദാനം ചെയ്ത്  ഇറാൻ</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പശ്ചിമേഷ്യൻ സംഘർഷത്തിൽ ​ഗൾഫ് സർവീസുകൾ റദ്ദാക്കി; ഇന്ത്യൻ വ്യോമ ​ഗതാഗത മേഖലയ്ക്കും തിരിച്ചടി</title>
		<link>https://malayalampress.com/2026/05/28/gulf-services-canceled-due-to-west-asian-conflict-indian-aviation-sector-also-suffers-setback/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Thu, 28 May 2026 13:48:16 +0000</pubDate>
				<category><![CDATA[Bahrain]]></category>
		<category><![CDATA[Breaking]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[Kuwait]]></category>
		<category><![CDATA[Oman]]></category>
		<category><![CDATA[Qatar]]></category>
		<category><![CDATA[Saudi]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://malayalampress.com/?p=131288</guid>

					<description><![CDATA[<p>പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കാരണം മുംബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. വിമാന നിരക്കുകൾ കുത്തനെ ഉയർന്നതും ഗൾഫ് സർവീസുകൾ ഉൾപ്പെടെ വ്യാപകമായി റദ്ദാക്കപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണം. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധം കാരണം അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുകയും സർവീസുകളിൽ വലിയ തടസ്സങ്ങൾ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/28/gulf-services-canceled-due-to-west-asian-conflict-indian-aviation-sector-also-suffers-setback/">പശ്ചിമേഷ്യൻ സംഘർഷത്തിൽ ​ഗൾഫ് സർവീസുകൾ റദ്ദാക്കി; ഇന്ത്യൻ വ്യോമ ​ഗതാഗത മേഖലയ്ക്കും തിരിച്ചടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p class="PlaygroundEditorTheme__paragraph">പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധസാഹചര്യം കാരണം മുംബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. വിമാന നിരക്കുകൾ കുത്തനെ ഉയർന്നതും ഗൾഫ് സർവീസുകൾ ഉൾപ്പെടെ വ്യാപകമായി റദ്ദാക്കപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണം.</p>
<p class="PlaygroundEditorTheme__paragraph">പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധം കാരണം അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന നിരക്കുകൾ കുത്തനെ ഉയരുകയും സർവീസുകളിൽ വലിയ തടസ്സങ്ങൾ നേരിടുകയും ചെയ്തു. ഇതേത്തുടർന്ന് 2026 മാർച്ചിൽ മുംബൈ വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 9.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചിൽ 1.15 ദശലക്ഷം യാത്രക്കാർ മാത്രമാണ് ഈ സെക്ടറിൽ യാത്ര ചെയ്തതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.</p>
<p class="PlaygroundEditorTheme__paragraph">അന്താരാഷ്ട്ര സർവീസുകളെ മാത്രമല്ല, ആഭ്യന്തര വ്യോമ ഗതാഗതത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. 2026 മാർച്ചിൽ മുംബൈ വിമാനത്താവളം ആകെ കൈകാര്യം ചെയ്തത് 4.34 ദശലക്ഷം യാത്രക്കാരെയാണ്. 2025 മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 6.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇതിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4.8 ശതമാനം ഇടിഞ്ഞ് 3.19 ദശലക്ഷമായി ചുരുങ്ങിയെന്നുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ.</p>
<p class="PlaygroundEditorTheme__paragraph">സംഘർഷം മൂലം ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. 2026 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രം മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള 1,035 വിമാന സർവീസുകളാണ് റദ്ദാക്കിയത്. മാർച്ചിലെ മൊത്തം അന്താരാഷ്ട്ര വിമാന സർവീസുകളിൽ 16.9 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും, 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കെടുത്താൽ മുംബൈയിലെ വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 16.3 ദശലക്ഷത്തിൽ എത്തിയിട്ടുണ്ട്.</p>
<p>The post <a href="https://malayalampress.com/2026/05/28/gulf-services-canceled-due-to-west-asian-conflict-indian-aviation-sector-also-suffers-setback/">പശ്ചിമേഷ്യൻ സംഘർഷത്തിൽ ​ഗൾഫ് സർവീസുകൾ റദ്ദാക്കി; ഇന്ത്യൻ വ്യോമ ​ഗതാഗത മേഖലയ്ക്കും തിരിച്ചടി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍; അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചു</title>
		<link>https://malayalampress.com/2026/05/28/iran-retaliates-against-us-attack-attacks-us-airbase/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Thu, 28 May 2026 09:08:55 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[World]]></category>
		<guid isPermaLink="false">https://malayalampress.com/?p=131263</guid>

					<description><![CDATA[<p>വാഷിങ്ടൻ/ടെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. സമാധാനചർച്ചകൾ സങ്കീർണമാക്കി വീണ്ടും യുഎസ്-ഇറാൻ ആക്രമണം. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍. അമേരിക്കന്‍ വ്യോമതാവളത്തിനു നേരെയാണ് ഇറാന്റെ തിരിച്ചടി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏത് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയില്ല പ്രാദേശികസമയം രാവിലെ 4.50-നായിരുന്നു പ്രത്യാക്രമണമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ ആക്രമണമുണ്ടായതായി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/28/iran-retaliates-against-us-attack-attacks-us-airbase/">അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍; അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p><strong>വാഷിങ്ടൻ/ടെഹ്റാൻ:</strong> പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. സമാധാനചർച്ചകൾ സങ്കീർണമാക്കി വീണ്ടും യുഎസ്-ഇറാൻ ആക്രമണം. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്&#x200d;. അമേരിക്കന്&#x200d; വ്യോമതാവളത്തിനു നേരെയാണ് ഇറാന്റെ തിരിച്ചടി. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് അറിയിച്ചു. എവിടെയുള്ള വ്യോമതാവളമാണ് ആക്രമിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏത് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്&#x200d;ഡ് വ്യക്തമാക്കിയില്ല പ്രാദേശികസമയം രാവിലെ 4.50-നായിരുന്നു പ്രത്യാക്രമണമെന്ന് ഐആര്&#x200d;ജിസി വ്യക്തമാക്കി. അതിനിടെ, കുവൈറ്റില്&#x200d; ഡ്രോണ്&#x200d; ആക്രമണം ഉണ്ടായി. പുലര്&#x200d;ച്ചെ ആക്രമണമുണ്ടായതായി കുവൈറ്റ് ആര്&#x200d;മി വ്യക്തമാക്കി. ആക്രമണം എവിടെ നിന്നെന്ന് വ്യക്തമല്ല. (Iran retaliates against US attack)</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0">
<div id="aff406cseylpnfpzjn_div-gpt-ad-1611659841369-0" data-google-query-id="CID78OjQ25QDFRyTfAYd6HAM8A">
<div id="google_ads_iframe_/42115163,132662741/IP_twentyfournews.com_ALL_Multisize_RON_Both_HVR_1__container__">സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്&#x200d; ആക്രമണം നടത്തിയതായി അമേരിക്കന്&#x200d; സൈന്യം വ്യക്തമാക്കിയിരുന്നു. ഇറാനിലെ തുറമുഖനഗരമായ ബന്ദര്&#x200d; അബ്ബാസില്&#x200d; സ്‌ഫോടനശബ്ദങ്ങള്&#x200d; നടന്നതായി ഇറാന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി ഫാര്&#x200d;സ് ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നാല് ഇറാനിയന്&#x200d; ഡ്രോണുകള്&#x200d; അമേരിക്ക വെടിവച്ചിട്ടു. ബന്ദര്&#x200d; അബ്ബാസിലെ ഡ്രോണ്&#x200d; ഗ്രൗണ്ട് കണ്&#x200d;ട്രോള്&#x200d; റൂം അമേരിക്കന്&#x200d; സൈന്യം തകര്&#x200d;ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്&#x200d;ത്തല്&#x200d; തുടരുമെന്നും അമേരിക്കന്&#x200d; സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്&#x200d;മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്‌ഫോടനങ്ങള്&#x200d; നടന്ന ബന്ദര്&#x200d; അബ്ബാസ്.</div>
</div>
</div>
</div>
<p>അതേസമയം, നാല് ഇറാനിയന്&#x200d; ഡ്രോണുകള്&#x200d; അമേരിക്ക വെടിവച്ചിട്ടു. ബന്ദര്&#x200d; അബ്ബാസിലെ ഡ്രോണ്&#x200d; ഗ്രൗണ്ട് കണ്&#x200d;ട്രോള്&#x200d; റൂം അമേരിക്കന്&#x200d; സൈന്യം തകര്&#x200d;ത്തു. ആക്രമണം പ്രതിരോധത്തിന്റെ ഭാഗം മാത്രമെന്നും വെടിനിര്&#x200d;ത്തല്&#x200d; തുടരുമെന്നും അമേരിക്കന്&#x200d; സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹോര്&#x200d;മുസ് കടലിടുക്കിന് അടുത്തുള്ള ഇറാന്റെ തുറമുഖ നഗരവും നാവികതാവളവുമാണ് സ്‌ഫോടനങ്ങള്&#x200d; നടന്ന ബന്ദര്&#x200d; അബ്ബാസ്.</p>
<p>തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണത്തിനും മറുപടി നൽകുമെന്നും കൂടുതൽ ശക്‌തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഐആർജിസി പറഞ്ഞു. രാവിലെ ഇറാനെ യുഎസ് ആക്രമിച്ചിരുന്നു. ബന്ദർ അബ്ബാസിന് സമീപമാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാൻ്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്‌ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.</p>
<p>അതിനിടെ, മിസൈൽ -ഡ്രോൺ ആക്രമണം നേരിട്ടതായി കുവൈത്ത് സൈന്യം അറിയിച്ചു. എന്തിനെയാണ് ലക്ഷ്യമിട്ടതെന്നോ കൂടുതൽ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുദ്ധകാലത്ത് ഇറാനിൽനിന്നും ഇറാൻ പിന്തുണയുള്ള ഇറാഖിലെ ഷിയാ മിലിഷ്യകളിൽനിന്നും കുവൈത്ത് നിരവധി തവണ ആക്രമണങ്ങൾ നേരിട്ടിരുന്നു. വെടിനിർത്തൽ നിലനിൽക്കെ തന്നെ ഇറാനെ ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണു പുതിയ സംഭവം. പശ്ചിമേഷ്യയെ ഇളക്കിമറിച്ച യുദ്ധം ഔപചാരികമായി അവസാനിപ്പിക്കാനും വെടിനിർത്തൽ നീട്ടാനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.</p>
<p>The post <a href="https://malayalampress.com/2026/05/28/iran-retaliates-against-us-attack-attacks-us-airbase/">അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്‍; അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം</title>
		<link>https://malayalampress.com/2026/05/28/abdul-rahim-in-his-hometown-huge-reception-in-karipur/</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 28 May 2026 03:26:18 +0000</pubDate>
				<category><![CDATA[Breaking]]></category>
		<guid isPermaLink="false">https://malayalampress.com/?p=131253</guid>

					<description><![CDATA[<p>കോഴിക്കോട്: വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം നാട്ടിൽ എത്തി. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട IAX 322 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/28/abdul-rahim-in-his-hometown-huge-reception-in-karipur/">അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം നാട്ടിൽ എത്തി. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട IAX 322 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. </p>
<p>രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.</p>
<p>ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. </p>
<p>റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരിക്കാൻ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വിമാനത്താവളത്തിൽ എത്തി.</p>
<p>2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിൽ 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. റഹീമിൻ്റെ ശിക്ഷാ കാലാവധി ഈ മാസം 20ന് അവസാനിച്ചിരുന്നു. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു.</p>
<p>The post <a href="https://malayalampress.com/2026/05/28/abdul-rahim-in-his-hometown-huge-reception-in-karipur/">അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; ഡ്രോണുകൾ വെടിവച്ചിട്ടു</title>
		<link>https://malayalampress.com/2026/05/28/us-attacks-iran-again-the-drones-were-shot-down/</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Thu, 28 May 2026 02:05:02 +0000</pubDate>
				<category><![CDATA[Breaking]]></category>
		<guid isPermaLink="false">https://malayalampress.com/?p=131251</guid>

					<description><![CDATA[<p>വാഷിങ്ടൻ: ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തിങ്കളാഴ്ച തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതോടെ, യുഎസ്–ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആഴ്ചകൾ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/28/us-attacks-iran-again-the-drones-were-shot-down/">ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; ഡ്രോണുകൾ വെടിവച്ചിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>വാഷിങ്ടൻ: ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണനീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. </p>
<p>അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് ഉദ്യോഗസ്ഥർ അസോഷ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.</p>
<p>തിങ്കളാഴ്ച തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതോടെ, യുഎസ്–ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആഴ്ചകൾ നീണ്ട വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ തങ്ങൾ സൈനിക നടപടിക്ക് മുതിർന്നിരുന്നില്ലെന്ന് യുഎസ് അവകാശപ്പെട്ടു. ആക്രമണം വിശ്വാസവഞ്ചനയുടെ ലക്ഷണമാണെന്ന് ഇറാൻ പറഞ്ഞു. </p>
<p>ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ&#x200d;&#x200d;&#x200d;&#x200d;ഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് സംസാരിക്കവേ ഒമാന് കർശനമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ട്രംപ്.</p>
<p> ‘‘ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല’’ – ട്രംപ് പറഞ്ഞു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും’’ – ട്രംപ് വിശദീകരിച്ചു. </p>
<p>The post <a href="https://malayalampress.com/2026/05/28/us-attacks-iran-again-the-drones-were-shot-down/">ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്; ഡ്രോണുകൾ വെടിവച്ചിട്ടു</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അബ്​ദുൽ റഹീം നാളെ ജന്മനാട്ടിലെത്തും; പെരുന്നാൾ ആഘോഷം ഉമ്മയോടൊപ്പം</title>
		<link>https://malayalampress.com/2026/05/27/abdul-rahim-will-come-to-his-hometown-tomorrow-eid-celebration-with-mom/</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 27 May 2026 18:33:20 +0000</pubDate>
				<category><![CDATA[Breaking]]></category>
		<guid isPermaLink="false">https://malayalampress.com/?p=131243</guid>

					<description><![CDATA[<p>റിയാദ്: അബ്​ദുൽ റഹീം വ്യാഴാഴ്​ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി​െൻറയും അടുത്തേക്ക് മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന്​ മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമി​െൻറ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്​ച രാവിലെ 7.35-ന്​ എത്തുന്ന റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/27/abdul-rahim-will-come-to-his-hometown-tomorrow-eid-celebration-with-mom/">അബ്​ദുൽ റഹീം നാളെ ജന്മനാട്ടിലെത്തും; പെരുന്നാൾ ആഘോഷം ഉമ്മയോടൊപ്പം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>റിയാദ്: അബ്​ദുൽ റഹീം വ്യാഴാഴ്​ച ജന്മനാട്ടിലെത്തും. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി​െൻറയും അടുത്തേക്ക് മടങ്ങിയെത്തുന്നത്.</p>
<p>നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്​ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന്​ മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്​സ്​ 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമി​െൻറ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.</p>
<p>കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്​ച രാവിലെ 7.35-ന്​ എത്തുന്ന റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്​റ്റ്​ ഭാരവാഹികളും നാട്ടുകാരും ചേർന്ന്​ വരവേൽക്കും. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമായിരിക്കും അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിക്കുക.</p>
<p>ഇക്കഴിഞ്ഞ മെയ് 26-നാണ്​ റഹീമി​െൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്​ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.</p>
<p>The post <a href="https://malayalampress.com/2026/05/27/abdul-rahim-will-come-to-his-hometown-tomorrow-eid-celebration-with-mom/">അബ്​ദുൽ റഹീം നാളെ ജന്മനാട്ടിലെത്തും; പെരുന്നാൾ ആഘോഷം ഉമ്മയോടൊപ്പം</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി</title>
		<link>https://malayalampress.com/2026/05/27/madras-high-court-issues-extraordinary-order-banning-cow-slaughter-in-tamil-nadu/</link>
		
		<dc:creator><![CDATA[malayalampress]]></dc:creator>
		<pubDate>Wed, 27 May 2026 18:05:05 +0000</pubDate>
				<category><![CDATA[Breaking]]></category>
		<category><![CDATA[Desheeyam]]></category>
		<guid isPermaLink="false">https://malayalampress.com/?p=131239</guid>

					<description><![CDATA[<p>ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി ചെന്നൈ: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സംസ്ഥാനത്തുടനീളം ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. ബക്രീദ് ദിനത്തിൽ മാത്രമല്ല, ഇനി മുതൽ ഒരു ദിവസവും സംസ്ഥാനത്ത് ഗോവധം പാടില്ലെന്നാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചിന്റെ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/27/madras-high-court-issues-extraordinary-order-banning-cow-slaughter-in-tamil-nadu/">തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<ul>
<li>
<blockquote><p>ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി</p></blockquote>
</li>
</ul>
<p><strong>ചെന്നൈ:</strong> ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അത്യപൂർവ്വവും അസാധാരണവുമായ വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സംസ്ഥാനത്തുടനീളം ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.</p>
<p>ബക്രീദ് ദിനത്തിൽ മാത്രമല്ല, ഇനി മുതൽ ഒരു ദിവസവും സംസ്ഥാനത്ത് ഗോവധം പാടില്ലെന്നാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഈ ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.</p>
<h3>ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നു; ഗാന്ധിജിയെയും ഭരണഘടനയെയും ഉദ്ധരിച്ച് കോടതി</h3>
<p>വിധിപ്രസ്താവനയിൽ പശുവിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് കോടതി വിശദമായി പരാമർശിച്ചു. ശ്രീകൃഷ്ണന്റെ കാലം മുതൽക്കേ ഭാരതത്തിൽ പശുവിനെ ആരാധിച്ചുപോരുന്നതായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.</p>
<p>ഇന്ത്യ ഭരിച്ചിരുന്ന പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിരുന്നതായി ചരിത്രരേഖകളിലുണ്ട്.പശുക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.പശുക്കളെ പൂജിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മുൻപ് ഭരണഘടനാ നിർമ്മാണസഭയിലും ഗൗരവമായ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.</p>
<h3>ഹരജിക്കാരൻ പോലും ആവശ്യപ്പെടാത്ത വിധി; അമ്പരപ്പിൽ നിയമലോകം</h3>
<p>ഹരജിക്കാരൻ ഉന്നയിച്ച ആവശ്യത്തിനപ്പുറം സംസ്ഥാനത്ത് ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള കോടതിയുടെ അന്തിമ ഉത്തരവ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഹിന്ദു മക്കൾ കക്ഷി നേതാവ് സമർപ്പിച്ച ഹരജിയിൽ, അധികൃതർ മുൻകൂട്ടി അംഗീകരിച്ച കശാപ്പുശാലകളിൽ അല്ലാതെ വഴിയരികിലോ തുറസ്സായ പൊതുസ്ഥലങ്ങളിലോ ബക്രീദിനോട് അനുബന്ധിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യാൻ അനുവദിക്കരുത് എന്ന് മാത്രമായിരുന്നു പ്രധാന ആവശ്യം.</p>
<p>തുറസ്സായ സ്ഥലങ്ങളിൽ കശാപ്പ് നടത്താൻ അനുമതി നൽകരുതെന്ന് കോടതി ആദ്യം വാക്കാൽ നിരീക്ഷിച്ചിരുന്നു. എന്നാൽ വിധിപ്പകർപ്പിന്റെ പൂർണ്ണരൂപം പുറത്തുവന്നപ്പോഴാണ്, ഹരജിയിലില്ലാത്ത തമിഴ്‌നാട്ടിലെ &#8216;പൂർണ്ണ ഗോവധ നിരോധനം&#8217; എന്ന ചരിത്രപരമായ പ്രഖ്യാപനം കോടതി നടത്തിയതായി വ്യക്തമായത്.</p>
<p>The post <a href="https://malayalampress.com/2026/05/27/madras-high-court-issues-extraordinary-order-banning-cow-slaughter-in-tamil-nadu/">തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; ചില്ലുകൾ തകർത്തു, മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി</title>
		<link>https://malayalampress.com/2026/05/27/cpm-workers-attacked-the-vehicle-of-ed-officials-the-windows-were-broken-and-the-statement-was-completed/</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 27 May 2026 09:27:04 +0000</pubDate>
				<category><![CDATA[Breaking]]></category>
		<guid isPermaLink="false">https://malayalampress.com/?p=131194</guid>

					<description><![CDATA[<p>തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് ഏഴു മണിക്കൂറോളം പിന്നിടുമ്പോള്‍ തലസ്ഥാനത്ത് സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. സുരക്ഷ ഭേദിച്ച് വീടിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാൻ നേതാക്കള്‍ ശ്രമിച്ചു. വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു. പിന്നാലെ പിണറായിയുടെ വീടിനു മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിച്ചു. വീടിനു മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും പ്രതിഷേധക്കാര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ [&#8230;]</p>
<p>The post <a href="https://malayalampress.com/2026/05/27/cpm-workers-attacked-the-vehicle-of-ed-officials-the-windows-were-broken-and-the-statement-was-completed/">ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; ചില്ലുകൾ തകർത്തു, മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്&#x200d; റെയ്ഡ് ഏഴു മണിക്കൂറോളം പിന്നിടുമ്പോള്&#x200d; തലസ്ഥാനത്ത് സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. സുരക്ഷ ഭേദിച്ച് വീടിനുള്ളിലേക്കു തള്ളിക്കയറാന്&#x200d; ശ്രമിച്ച പ്രവര്&#x200d;ത്തകരെ അനുനയിപ്പിക്കാൻ നേതാക്കള്&#x200d; ശ്രമിച്ചു. </p>
<p>വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്&#x200d;മറ്റ് വലിച്ചെടുത്ത് ഉള്ളില്&#x200d;നിന്ന സിആര്&#x200d;പിഎഫ് ജവാന്മാര്&#x200d;ക്കു നേരെ എറിഞ്ഞു. പ്രവര്&#x200d;ത്തകര്&#x200d; കുപ്പി എറിയുകയും ചെയ്തു. പിന്നാലെ പിണറായിയുടെ വീടിനു മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിച്ചു. </p>
<p>വീടിനു മുന്നില്&#x200d; സംഘര്&#x200d;ഷാവസ്ഥ രൂപപ്പെടുകയും പ്രതിഷേധക്കാര്&#x200d; വീട്ടിലേക്കു തള്ളിക്കയറാന്&#x200d; ശ്രമിക്കുകയും ചെയ്തതിനു പിന്നാലെയാണ് നേതാക്കള്&#x200d; ആലോചിച്ച് പ്രതിഷേധം അവസാനിപ്പിച്ചത്. </p>
<p>കടകംപള്ളി സുരേന്ദ്രന്&#x200d; പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്ത് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പിരിഞ്ഞു പോയ പ്രവര്&#x200d;ത്തകര്&#x200d; വീണ്ടും തിരിച്ചെത്തി റോഡില്&#x200d; കുത്തിയിരുന്നു. ഗെയ്റ്റിനു മുന്നില്&#x200d;നിന്നു മാറിയാണ് പ്രവര്&#x200d;ത്തകര്&#x200d; ഇരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്&#x200d; സ്ഥലത്തുണ്ട്. ഗേറ്റിനു മുന്നില്&#x200d; പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>The post <a href="https://malayalampress.com/2026/05/27/cpm-workers-attacked-the-vehicle-of-ed-officials-the-windows-were-broken-and-the-statement-was-completed/">ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; ചില്ലുകൾ തകർത്തു, മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി</a> appeared first on <a href="https://malayalampress.com">Malayalampress</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>

<!--
Performance optimized by W3 Total Cache. Learn more: https://www.boldgrid.com/w3-total-cache/?utm_source=w3tc&utm_medium=footer_comment&utm_campaign=free_plugin

Page Caching using Disk: Enhanced 

Served from: malayalampress.com @ 2026-05-30 10:41:43 by W3 Total Cache
-->