പി.എ. അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് ഇന്നലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എൻജിനീയറിങ് കോളജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളജ് ഉടമസ്ഥൻ അബ്ദുൽ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ഗാലറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണു കുറിപ്പിൽ പറയുന്നത്. ഇതു നേരത്തേ തയാറാക്കിയ കുറിപ്പാണെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോണിൽനിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായിട്ടില്ല. ഒരാഴ്ചയ്‌ക്കകം ഡിഎൻഎ ഫലമെത്തുമെന്നും കൂടുതൽ വ്യക്തതയ്‌ക്കായി ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പി.എ. അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് ഇന്നലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. പണം കൊടുക്കാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പണി പൂർത്തിയാക്കാത്ത ഹാളിൽ ഇദ്ദേഹത്തെ മരണത്തിനു തലേ ദിവസം കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.
തുടര്‍ പ്രതിസന്ധികള്‍ അസീസ് താഹയെ തളര്‍ത്തി
ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി – വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം.
എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കിയതെന്നാണ് വിവരം. കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇന്‍ഷ്വറന്‍സ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക വായ്പയെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം പുനഃരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ഇതിനിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ അറ്റാച്ച് ചെയ്തിരുന്നു. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കുന്ന അവസ്ഥയിലായി.
ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. അമിത മാനസിക സമ്മര്‍ദ്ദമാണ് ആതമഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. ഇന്നലെ രാവിലെ 8.30തോടെയായിരുന്നു സംഭവം. നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിലെ ഹാളില്‍ തീ പടരുന്നതു കണ്ട് കോളേജ് ജീവനക്കാരന്‍ ഓടിയെത്തി. ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തി. പൊലീസിലും ഫയര്‍ഫോഴിസിലും വിവരം അറിയിച്ചു. അതിനിടെ ശരീരം പൂര്‍ണമായി കത്തി അമര്‍ന്നു.
സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തലയോട്ടിയും എല്ലിന്‍കഷണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. താഹയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തു. കാറും കോളേജിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
മുഹമ്മദ് അബ്ദുള്‍ അസീസ് താഹ വന്‍ കടബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 28ന് വഴയിലയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇദ്ദേഹം പെട്രോള്‍ വാങ്ങിയിരുന്നതായി പൊലീസിന് തെളിവു ലഭിച്ചു. ഒരു മാസമായി കോളേജിലെ ഓഫീസിലായിരുന്നു താമസം. മൂന്നു ദിവസമായി പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.