കോഴിക്കോട്: വിവാദങ്ങൾ ശക്തമാകുന്നതിനിടെ നിലപാടിൽ കൂടുതൽ കർക്കശമാക്കി സമസ്ത. ബിദഈ പ്രസ്ഥാനങ്ങളോട് പുലർത്തിയിരുന്ന നിലപാട് മാറ്റം വരുത്താതെ ശക്തമായി പോകാനാണ് ഇന്നത്തെ മുശാവറ യോഗത്തിലും തീരുമാനമായത്. സി ഐ സി വിഷയത്തിലും സമസ്ത തങ്ങളുടെ നിലപാട് ആവർത്തിച്ചു തീരുമാനം കൈകൊണ്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിന്റെ ഭാഗമായി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിൽ നിന്ന് വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിൻ്റെ ‘കിത്താബുത്തൗഹീദ്’ എന്ന ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ അൻവർ അബ്ദുല്ല ഫള്ഫരിയെ ഒഴിവാക്കാൻ പട്ടിക്കാട് ജാമിഅ: നൂരിയ്യഃ അറബിക് കേളേജ് കമ്മിറ്റിയോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
നേരത്തെ, പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമിയാണ് വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിൻ്റെ ‘കിത്താബുത്തൗഹീദ്’ എന്ന ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ അൻവർ അബ്ദുല്ല ഫള്ഫരിയെ പുറം ലോകത്തിനു പരിചയപ്പെടുത്തിയത്. ഇത് വലിയ വിവാദം ആയിരുന്നു. പ്രമുഖ സ്ഥാപനത്തിൽ വഹാബി ആശയത്തെ പിന്തുണച്ച് പുസ്തകം രചിച്ച ആളെ അധ്യാപകനായി നിയമിച്ചതും അത് തുടർന്ന് പോരുന്നതും താഴെ തട്ടിലുള്ളവർക്കിടയിൽ തന്നെ ചർച്ചയായിരുന്നു. ഇതിന് പിന്നലെയാണ് ഇന്ന് ചേർന്ന മുശാവറ യോഗത്തിൽ അൻവർ അബ്ദുല്ല ഫള്ഫരിയെ പുറത്താക്കാൻ തീരുമാനിച്ചത്.
അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാവുമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് ബന്ധമില്ലെന്നത് സമസ്ത മുശാവറ നേരത്തെ തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. സി.ഐ.സിയുടെ ജനറൽ സെക്രട്ടറയായി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിനാലും സമസ്തയുടെ നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും കൂടി എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി അംഗീകരിച്ച് നടപ്പാക്കത്തതിനാലും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ സി.ഐ.സി സംവിധാനവുമായി സമസ്തക്ക് ബന്ധമില്ലെന്ന് യോഗം ആവർത്തിച്ച് പ്രഖ്യാപിച്ചു. എന്നാൽ, ഇരുനേതാക്കളും എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി യെകൊണ്ട് അംഗീകരിപ്പിക്കാമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതാക്കളോട് പറഞ്ഞത് നടപ്പാക്കുന്ന മുറക്ക് മേൽ തിരുമാനം പുനഃപരിശോധിക്കാനും നിശ്ചയിച്ചു.
സമസ്ത പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
കോഴിക്കോട്: 1991 സെപ്തംബർ 18ന് രാജ്യത്ത് നിലവിൽ വന്ന ആരാധനാലയ സംരക്ഷണ നിയമം
സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. 1991ലെ നിയമത്തിൽ വകുപ്പ് 4 പ്രകാരം ഒരു ആരാധനാലയത്തിന് 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവത്തിൽ മാറ്റം വരാൻ പാടില്ലാത്തതാണ്. ആയത് പ്രകാരം ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ഒരു പള്ളിയും സർവ്വെ നടത്താനോ അല്ലെങ്കിൽ അതിന്റെ ഉത്ഭവം അന്വേഷിക്കാനോ പാടില്ലാത്തതാണ്. ഈ നിയമത്തിനെതിരെ ചില തീവ്രവാദികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
1991ലെ ആരാധാനലയ സംരക്ഷണ നിയമത്തിന് അനുകൂലമായി വാദം ഉന്നയിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രീം കോടതി മുമ്പാകെ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അനുകൂല തീരുമാനം ബഹു. സുപ്രീംകോടതിയിൽ നിന്നും ഉണ്ടാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.
അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാവുമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് ബന്ധമില്ലെന്നത് സമസ്ത മുശാവറ നേരത്തെ തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. സി.ഐ.സിയുടെ ജനറൽ സെക്രട്ടറയായി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിനാലും സമസ്തയുടെ നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും കൂടി എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി അംഗീകരിച്ച് നടപ്പാക്കത്തതിനാലും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ സി.ഐ.സി സംവിധാനവുമായി സമസ്തക്ക് ബന്ധമില്ലെന്ന് യോഗം ആവർത്തിച്ച് പ്രഖ്യാപിച്ചു. എന്നാൽ, ഇരുനേതാക്കളും എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി യെകൊണ്ട് അംഗീകരിപ്പിക്കാമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതാക്കളോട് പറഞ്ഞത് നടപ്പാക്കുന്ന മുറക്ക് മേൽ തിരുമാനം പുനഃപരിശോധിക്കാനും നിശ്ചയിച്ചു.
മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് ആവശ്യമായ രേഖകളും കോടതി വിധികളും കൂടുതൽ പരിശോധിച്ച് പ്രഖ്യാപിക്കുന്നതാണ്.
വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബിൻ്റെ ‘കിത്താബുത്തൗഹീദ്’ എന്ന ഗ്രന്ഥം കാവ്യരൂപത്തിലാക്കിയ അൻവർ അബ്ദുല്ല ഫള്ഫരിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ പട്ടിക്കാട് ജാമിഅ: നൂരിയ്യഃ അറബിക് കേളേജ് കമ്മിറ്റിയോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഈ മാസം 27ന് നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ യോഗം അഭ്യർത്ഥിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാർ, യു.എം. അബ്ദുറഹിമാൻ മുസ് ലിയാർ, എ.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദർ ഫൈസി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം. മൊയ്തീൻ കുട്ടി മുസ്‌ലിയാർ വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശ്ശേരി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം. അബ്ദുല്ല ഫൈസി, എം.പി മുസ്തഫർ ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രാണ, മാഹിൻ മുസ്‌ലിയാർ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി.കെ സൈതാലിക്കുട്ടി ഫൈസി, അസ്‌ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി, കെ.എം ഉസ്മാനുൽ ഫൈസി തോടാർ, അബൂബക്കർ ദാരിമി ഒളവണ്ണ, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി പ്രസംഗിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക