മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കി ഗവർണർ വീണ്ടും

0
818

തിരുവനന്തപുരം: ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയാണ് ഗവർണർ രംഗത്ത് വന്നിട്ടുള്ളത്. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു.

ഗവർണർ-സർക്കാർ പോരിൻ്റെ ചരിത്രമെടുത്താൽ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയിൽ അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. എന്നാൽ ഭരണഘടനയിൽ നിശ്ചിത കാലയളവ് ഗവർണർക്ക് പറഞ്ഞിട്ടില്ല. പുതിയ ഗവർണർ ചുമതല ഏൽക്കുന്നതുവരെ പഴയ ഗവർണർക്ക് തുടരാം എന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകി. ഇതിനിടയിലാണ് ഗവർണർക്ക് അടിക്കാനുള്ള വടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയത്.